ചിട്ടിക്കമ്പനിയുടെ മറിവില്‍ നാല്‍പത് കോടിയോളം രൂപ തട്ടിച്ചു: അന്വേഷണം നേരിടുന്ന മലയാളി ദമ്പതികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

582
Advertisement

ചിട്ടിക്കമ്പനിയുടെ മറിവില്‍ നാല്‍പത് കോടിയോളം രൂപ തട്ടിച്ചെന്ന പേരില്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന മലയാളി ദമ്പതികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. രാമമൂര്‍ത്തിനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്സ് ഉടമ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ കെനിയയിലേക്ക് കടന്നു എന്നാണ് വിവരം.
ടോമി വര്‍ഗീസും കുടുംബവും മുംബൈയില്‍ നിന്നും കെനിയയിലേക്ക് പോയെന്നാണ് വിവരം. ടൂറിസ്റ്റ് വിസയില്‍ ആണ് ഇവര്‍ കഴിഞ്ഞ മൂന്നാം തിയ്യതി തന്നെ രാജ്യം വിട്ടു. ഇവരെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും എന്നും ബംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി ദേവരാജ അറിയിച്ചു. ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണവും ലാഭവിഹിതവും നല്‍കിയില്ലെന്നാണ് ടോമിക്കും ഭാര്യയ്ക്കും എതിരായ പരാതി. നാല്‍പതോളം പേരാണ് ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്.

Advertisement