അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തി

81
Advertisement

തിരുവനന്തപുരം.തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് എൻജിനീയർമാർ എത്തിയത്. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണികൾക്കായി വിമാനം ഹാങ്ങറിലേക്ക് മാറ്റി…

ബ്രിട്ടന്റെ വ്യോമസേന വിമാനം എയർ ബസ് A 400 M അറ്റ്ലസിൽ പകൽ 12.45 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി.

24 പേരടങ്ങുന്ന വ്യോമസേനയിലെ സാങ്കേതിക വിദഗ്ധരും F35 ന്റെ അമേരിക്കൻ നിർമ്മാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിനിലെ സാങ്കേതിക വിദഗ്ധരും സംഘത്തിൽ ഉണ്ടെന്നാണ് വിവരം…വൈകിട്ടോടെ വിമാനം ബ്രിട്ടനിലേക്ക് മടങ്ങി..

പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും
ഇന്ത്യയുടെ വാഗ്ദാനം ചെയ്ത മെയിന്റനൻസ് സൗകര്യം ബ്രിട്ടൻ സ്വീകരിച്ചതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യയുടെ സഹകരണത്തിന് നന്ദിയും രേഖപ്പെടുത്തി.. തുടർന്ന് വിമാനം അറ്റകുറ്റപ്പണികൾക്കായി ഹാങറിലേക്ക് മാറ്റി..തകരാർ പരിഹരിച്ചില്ലെങ്കിൽ ചിറകുകൾ അഴിച്ചു മാറ്റി ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. പിന്നീട് പൈലറ്റും എൻജിനീയർമാരും തിരികെ ബ്രിട്ടനിലേക്ക് മടങ്ങി..

Advertisement