തലയോലപറമ്പ്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിട അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി നേരിട്ട് എത്തി ഉറപ്പു നൽകി.ബിന്ദുവിന്റെ കുടുംബം തന്റേതുമാണെന്ന് മന്ത്രി പ്രതികരിച്ചു
അപകടം നടന്ന നാലാം ദിവസമാണ് തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിൽ മന്ത്രി വീണ ജോർജ് എത്തുന്നത് . അപകട സമയത്ത് ജില്ലയിൽ ഉണ്ടായിരുന്നിട്ടും മന്ത്രി കുടുംബത്തെ സന്ദർശിച്ചില്ലെന്ന് വിമർശനവും പരാതിയും ഉയർന്നിരുന്നു. സിപിഐഎം നേതാക്കൾക്കൊപ്പം എത്തിയ മന്ത്രി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയും ആശ്വസിപ്പിച്ചു.
സ്ഥിരം തൊഴിൽ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ആവശ്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്. ബിന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി ജോലി ചെയ്തിരുന്ന തലയോലപ്പറമ്പിലെ ടെക്സ്റ്റൈൽ സ്ഥാപനവും സഹായം പ്രഖ്യാപിച്ചു
ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായത്തിനുള്ള റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് പരിഗണിച്ചാകും ധനസഹായ പ്രഖ്യാപനം