കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുൻപ് വീണാ ജോർജിന്റെ രാജി എഴുതി വാങ്ങണമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. അതേസമയം പ്രതിഷേധങ്ങൾക്ക് പിന്നിൽ ഒമ്പത് വർഷം മുമ്പ് അധികാരം നഷ്ടപ്പെട്ട അധികാര ദുർമോഹികളുടെ ഗൂഢ ശ്രമങ്ങളാണെന്ന് ദേശാഭിമാനിയിൽ ലേഖനം
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്ത് നിന്നുയരുന്നത്.കോ’D’യത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് പ്രതിപക്ഷം വിമർശിക്കാൻ തുടങ്ങിയതെന്ന് വിഡി സതീശൻ പറഞ്ഞു.
പൂട്ടിയിട്ടിരിക്കുന്ന സ്ഥലമായിനാൽ, ആരും അവിടെയില്ലെന്ന് മന്ത്രിമാർ പറഞ്ഞതിനാലാണ് രക്ഷാപ്രവർത്തനം വൈകിയതെന്നും സതീശൻ കുറ്റപ്പെടുത്തി.
വിദേശത്തേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി വീണാ ജോർജിന്റെ രാജി എഴുതി വാങ്ങണമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ആരോഗ്യവകുപ്പിനെതിരെയും സർക്കാരിനെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയപരമായി നേരിടാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം
ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി ലേഖനമെഴുതി.
കോട്ടയത്തെ അപകടം മാധ്യമങ്ങൾ പെരുപ്പിച്ചു കാണിച്ചു.ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് വരുത്തിതീർക്കാനുള്ള പ്രചരണ നടക്കുന്നുവെന്നും . മരണ വ്യാപാരികളുടെ ആഭാസ നൃത്തം കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുമെന്നും ലേഖനത്തിൽ പറയുന്നു.