കൊച്ചി.വാഹന ഷോറും തൊഴിലാളിയുട മരണത്തിനിടയാക്കിയ റേഞ്ച് റോവർ കാർ അപകടം മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്.മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
അതേസമയം അപകടവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
കൊച്ചിയിൽ റേഞ്ച് റോവർ കാർ അപകടത്തിന് കാരണം വാഹനത്തിന്റെ തകരാറാണ് എന്ന് ട്രോഡ് യൂണിയൻ വാദം തള്ളുകയാണ് മോട്ടോർ വാഹന വകുപ്പ്.അപകടത്തിന് പിന്നാലെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ തകരാറുകൾ കണ്ടെത്തിയില്ല.യന്ത്ര തകരാറോ,സാങ്കോതിക തകരാറോ വാഹനത്തിന് ഇല്ലെന്നാണ് മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട്.അപകടത്തിന്റെ കാരണം ട്രാൻസ്പോർട്ടർ വാഹനത്തിൽ നിന്ന് കാർ ഇറക്കിയ ട്രേഡ് യൂണിയൻ തൊഴിലാളിക്ക് സംഭവിച്ച പിഴവാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ ട്രേഡ് യൂണിയൻ തൊഴിലാളിയായ അൻഷാദിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.അതേസമയം അപകടത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ഡീലേഴ്സിന് എത്തുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
കേരളത്തിലെ ഡീലേഴ്സിനെത്തുന്ന വാഹനം ഇറക്കുന്നതിന് ട്രേഡ് യൂണിയനുകൾ പരിശീലനം ലഭിക്കാത്ത ആളുകളെയാണ് നിയോഗിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.ഷോറും ജീവനക്കാർ വാഹനം ഇറക്കിയാൽ നോക്കുകൂലി അവശ്യപ്പെടുന്നുവെന്നും ഡീലേഴ്സ് പറയുന്നു.