നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയതോടെ വീണ്ടും സജീവ ചർച്ചയാവുകയാണ് പിവി അൻവറിന്റെ യു. ഡി. എഫ് പ്രവേശനം. പി വി അൻവറിന്റെ UDF പ്രവേശനം മുന്നണി ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് ഇനിയും അയഞ്ഞിട്ടില്ല.
അൻവർ നിലമ്പൂരിൽ ഒരു ഫാക്ടർ ആണെന്ന് പിടിച്ചെടുത്ത ഇരുപതിനായിരം വോട്ടിൽ വ്യക്തം. അത് UDF നേതാക്കൾ പരസ്യമായി തന്നെ അംഗീകരിച്ച് കഴിഞ്ഞു. ഇതോടെയാണ് ഒരിക്കൽ വഴിയടഞ്ഞ അൻവറിന്റെ യുഡിഎഫ്
പ്രവേശനം വീണ്ടും സജീവ ചർച്ചയാകുന്നത്. പാതിമനസ്സുണ്ടെന്ന് സൂചന നൽകി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്.
വി ഡി സതീശനുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞ അൻവർ
ഇന്നലെ തന്നെ യുഡിഎഫുമായി അനുരഞ്ജനത്തിന് തയ്യാറൊന്ന് വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ നേതാവ് നോകമന്റ് എന്ന നിലപാടിലാണ്.അൻവർ വിഷയത്തിൽ വി ഡി സതീശന്റെ നിലപാട് തന്നെയാണ് ആര്യാടൻ ഷൗക്കത്തിനു മുള്ളത്.
നിലമ്പൂരിലെ പ്രാദേശികമായ വിജയസാധ്യതകാണുന്നവര്‍ അന്‍വറിനെകിട്ടിയാല്‍ കൊള്ളാം എന്നു കരുതുന്നുണ്ടെങ്കിലും സംസ്ഥാനമൊട്ടാകെ അത് കോണ്‍ഗ്രസിന്‍റെ വാല്യൂ കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് സതീശന് ഒപ്പമുള്ളവര്‍. പിസി ജോര്‍ജ്ജിനെപ്പോലെ എന്ന ഉദാഹരണവും ഇവര്‍ വയ്ക്കുന്നു. സാമുദായികമായും അന്‍വറിനേക്കാള്‍ സ്വാധീനമുള്ളവര്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടല്ലോ എന്ന ചോദ്യവുമുണ്ട്. വലിയ ഒരു തലവേദനയാവും അന്‍വര്‍ എന്ന വിലയിരുത്തലുള്ളവരേറെയാണ്. പിണറായി എന്ന വലിയ നേതാവിനെപ്പോലും നേര്‍ക്കുനേരെ നിന്ന് വെല്ലുവിളിച്ച അന്‍വര്‍ പിന്നിലൊരു മുന്നണിയുണ്ടെന്നുവന്നാല്‍ കോണ്‍ഗ്രസിലെ ഏതുനേതാവിനെയും കൂസാത്ത വലിപ്പമാര്‍ജ്ജിക്കും. മാത്രമല്ല ലീഗിനെപ്പോലും അപ്രസക്തരാക്കി വിലപേശാന്‍ തുടങ്ങിയേക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അന്‍വര്‍ തല്‍ക്കാലം പുറത്തുനില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ അന്തസിന് നല്ലതെന്നാണ് വിലയിരുത്തല്‍.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് അൻവറിനെ കൂടി മുന്നണിയുടെ ഭാഗമാക്കുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാൽ ചർച്ചകൾക്ക് ആരും മുൻകൈ എടുക്കും എന്ന കാര്യത്തിലാണ് ആശയകുഴപ്പം. ലീഗിന്റെ കൂടി നിലപാട് പരിഗണിച്ചായിരിക്കും തീരുമാനം.അപകടകാരി എന്നതിനാല്‍ ലീഗ് അന്‍വറിനെ ചൂടുചേമ്പ് ആയി കരുതുമെന്നാണ് സൂചന.