ആലപ്പുഴ.സിപിഐഎം പരിപാടിയിൽ ജി സുധാകരന് വീണ്ടും അവഗണന.
ആലപ്പുഴ ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥ വാർഷികാചരണ പരിപാടിയിലാണ് ക്ഷണമില്ലാത്തത്. വിഷയത്തിൽ പരോക്ഷ പ്രതികരണവുമായി ജി സുധാകരൻ രംഗത്ത്.
വിഎസ് അച്യുതാനന്ദനും എസ് രമചന്ദ്രൻ പിള്ളക്കും പുറമെ ആലപ്പുഴയിൽ ജീവിച്ചിരിക്കുന്ന അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാളാണ് ജി സുധാകരൻ. ഈ പശ്ചാതലം അവഗണിച്ചാണ് പാർട്ടി പരിപാടിയിൽ ക്ഷണമില്ലാത്തത്. സിപിഐഎം നേതാവ് അഡ്വ. കെ അനിൽകുമാറാണ് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണ പരിപാടിയിൽ മുഖ്യപ്രഭാഷകൻ. അമ്പലപ്പുഴയി ജി സുധാകരൻ്റെ വീടിന് സമീപത്താണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയെ കുറിച്ച് അറിവില്ലെന്ന് ജി സുധാകരൻ.
കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പരിപാടിയിൽ ക്ഷണിക്കാത്ത നടപടിയിൽ പരോക്ഷ വിമർശനം
എല്ലാം ഓർക്കുന്നതാണ് മാനവ സംസ്കാരം, നേരിട്ട് അറിവില്ലാത്തവർ അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നു…എന്ന് സുധാകരന്‍പ്രതികരിച്ചു. വിവാദത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി പ്രതികരിച്ചില്ല.