എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷം

148
Advertisement

തൊടുപുഴ. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടാന ആക്രമണം പതിവാവുകയാണ്. തട്ടേക്കാട് ഭൂതത്താൻകെട്ട് ഭാഗത്തോട് ചേർന്ന് കിടക്കുന്ന തുണ്ടം റേഞ്ച് തടിക്കുളം എന്നീ ഭാഗങ്ങളിൽ നിന്നാണ് കാട്ടാനകൾ ജനവാസ മേഖലപ്പെടുത്തുന്നത്. ഇതുവരെ കാട്ടാന എട്ടാത്ത ഇടങ്ങളിൽ പോലും വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാന വിലസുന്നത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്നുണ്ട്.
വടക്കുംഭാഗം കീരംപാറ നേര്യമംഗലം മാമലക്കണ്ടം മേഖലകളിൽ ദിനംപ്രതിയോളം എന്ന രീതിയിലാണ് ഇപ്പോൾ കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിളി രണ്ടാം തവണയാണ് കീരംപാറ ചീക്കാട് മേഖലയിൽ ആന ഇറങ്ങിയിരിക്കുന്നത്. ഇതുവരെ കാട്ടാനശല്യം കേട്ടുകേൾവി പോലുമില്ലാത്ത മേഖലയാണ് ഇവിടം. കഴിഞ്ഞദിവസം നീണ്ട പാറയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്നലെ കീരംപാറ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പൈനാപ്പിൾ കൃഷിയാണ് ആക്രമിച്ചത്.
തടിക്കുളം പരിധിയിലെ വനമേഖലയോട് ചേർന്ന് ആന മാച്ചന്മാർ ഇല്ലാത്തതും പ്രശ്നത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടത്തെക്കുറിച്ച് ജനങ്ങൾക്ക് യാതൊരു വിവരവും കിട്ടുന്നുമില്ല

ഇതുവരെ കാട്ടാനക്കൂട്ടം എത്താത്ത മേഖലയിൽ ആനകൾ ഇറങ്ങിയതോടെ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്ന് നാട്ടുകാരുടെ ആവശ്യം

Advertisement