ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരം, നിലമ്പൂരില്‍ വിയര്‍ത്ത് ബിജെപി

288
Advertisement

നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ആകാതെ ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരുന്നൂറിന് അടുത്ത് വോട്ട് മാത്രമാണ് കൂടിയത്. മലയോര മേഖലയിലെ ക്രൈസ്ത വോട്ടുകൾ അടക്കം ലക്ഷ്യമിട്ട് സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപിയെ ക്രൈസ്തവ സ്വാധീന മേഖലകൾ പിന്തുണ കാണിചില്ലായെന്നതും ശ്രദ്ധേയം

2016 ൽ NDA സ്ഥാനാർത്ഥിക്ക് ലഭിച്ചത് 12,284 വോട്ടുകൾ, 2021ൽ എത്തിയപ്പോൾ 3600 വോട്ടുകൾ കുറഞ്
8595 ആയി . ആ വോട്ടിംഗ് നിലയിൽ നിന്ന് താഴെക്ക് പോയില്ല എന്നത് തന്നെയാണ് ബിജെപി യുടെ വലിയ ആശ്വാസം .. തുലോം വർദ്ധനവ് ഉണ്ടായത് ബൊണസും.
8000 അടിസ്ഥാന വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തിൽ ഉള്ളത്. ആ അടിസ്ഥാന വോട്ടുകളിൽ എത്താൻ പോലും വിയർത്തു.പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി പിന്തുടരുന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി നിലമ്പൂരിന്റെ മണ്ണിൽ പാളി.. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മാർത്തോമ സഭാംഗമായ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. പരമ്പരാഗത ഹിന്ദു വോട്ടുകളോടൊപ്പം ക്രൈസ്ത വോട്ടുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ കണക്കുകൂട്ടൽ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള ചുങ്കത്തറ പഞ്ചായത്തിലടക്കം
2021ൽ ലഭിച്ച അത്ര വോട്ടുകൾ കിട്ടാത്തത് ഇതിനുദാഹരണമാണ്. പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഹിന്ദു ദളിത് വോട്ടുകൾ കാര്യമായ ശിഥിലമായില്ല . അടിസ്ഥാന വോട്ടുകൾ ഏതു തരംഗത്തിലും സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ തെല്ലാശ്വാസമല്ല ഇത് നൽകുന്നത്. പക്ഷേ വോട്ട് ഉയർത്താൻ നിലവിലുള്ള സ്ട്രടെജികൾ പോരായെന്നതും വ്യക്തം.

ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരമാണെന്നും ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം പാളിച്ചാ പറ്റിയോ എന്ന് വരും ദിവസങ്ങളിൽ പരിശോധിക്കപ്പെടും. പ്രത്യേകിച്ച് തുടക്കത്തിൽ ബി ജെ പി മത്സരിച്ചേകില്ലായെന്ന അഭ്യൂഹങ്ങൾ അടക്കം പരന്നത് തിരിച്ചടിയായോ എന്ന സംശയവും നേതൃത്വത്തിനുണ്ട്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ വോട്ട് ബാങ്കിൽ വലിയ കോട്ടമുണ്ടാക്കാത്തത് നേരെ വിമർശനങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ അദ്ദേഹത്തെ സഹായിക്കും.പക്ഷെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായി കണക്കാക്കിയ ഉപതിരഞ്ഞെടുപ്പിൽ വോട്ട് നില ഉയർത്താൻ ആകാത്തതിൽ ചോദ്യങ്ങളും ഉയരും. വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ
നേട്ടം ഉണ്ടാക്കാൻ ബിജെപിക്കും എൻഡിഎയ്ക്കും ഇനിയും ഏറെ പണിയെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല.

Advertisement