നിലമ്പൂരില്‍ യുഡിഎഫിന്‍റെ ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍

33
Advertisement

നിലമ്പൂര്‍.രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് ഉറപ്പായി വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ റൗണ്ട് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. 62284 വോട്ടുകളോടെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്. 55036വോട്ടുമായി എം സ്വരാജ് പിന്നിലുണ്ട്. എന്നാല്‍ സ്വരാജിനെ അതരിപ്പിച്ചതില്‍ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനായിട്ടില്ല. 16965 വോട്ടുമായി പിവി അന്‍വര്‍ മൂന്നാമതുണ്ട്. 6957 വോട്ടുനേടിയ എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ്ജിന് അതിശയങ്ങളൊന്നും കാണിക്കാനായിട്ടില്ല

ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് സ്വന്തമാക്കാനായിട്ടില്ല.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത്-വലത് മുന്നണികള്‍. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും ഉണ്ടെന്ന് യുഡിഎഫ് പറയുന്നു. ലീഗിന്റെ സര്‍വ്വസന്നാഹങ്ങളും ഇറങ്ങി ഇളക്കി മറിച്ച് പണിയെടുത്തുവെന്നതും മുന്നണിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

അതേസമയം മറുവശത്ത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എം സ്വരാജിന്റെ വരവോടെ പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന് നേതൃത്വം കരുതുന്നു. നേരിയ വോട്ടുകളുടെ ഭൂരിപക്ഷമെങ്കിലും 55 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് നേതൃത്വം പുലര്‍ത്തുന്നത്. അവസാന നിമിഷവും 75,000 വോട്ട് നേടുമെന്ന് ആവര്‍ത്തിക്കുകയാണ് പിവി അന്‍വര്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ക്രോസ് വോട്ട് ചെയ്തുവെന്നും 10,000ത്തോളം വോട്ടുകള്‍ സ്വരാജിന് ലഭിച്ചെന്നും അന്‍വര്‍ ആരോപിച്ചു. എന്നിരുന്നാലും തനിക്ക് വിജയം സുനിശ്ചിതമാണെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്

Advertisement