കാസർഗോഡ്. ജില്ലയിൽ രണ്ടുപേർ മുങ്ങി മരിച്ചു. മാലിക് ദിനാറിൽ തീർത്ഥയാത്രയ്ക്ക് എത്തിയ ബംഗളൂരു ഡിജെഹള്ളി സ്വദേശി മുജാഹിദീന്റെ മകൻ ഫൈസാൻ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം കുടുംബത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ സഹോദരൻ സക്ലീൻ കാൽതെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഫൈസാൻ മരിച്ചത്. പരുക്കേറ്റ സക്ളീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിളിയലം നരിക്കുന്നിൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കിളിയലം പാലത്തിന് സമീപം തോട്ടിൽ മരത്തിൽ തടഞ്ഞ നിലയിൽ ആയിരുന്നു 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം മീഞ്ചയിൽ വീട്ടുമതിലിടിഞ്ഞു. മിയപദവ് സ്വദേശി ബാബുവിന്റെ വീട്ടുമതിലാണ് ഇടിഞ്ഞത്. പറമ്പ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. പറമ്പ സ്വദേശി ശ്യാം കമലിനെതിരെയാണ് കേസെടുത്തത്. വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി 6 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.