രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞത് അമ്മയോ അമ്മാവനോ,പുതിയ നീക്കവുമായി പൊലീസ്

Advertisement

തിരുവനന്തപുരം.ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന സംഭംവം. ദേവേന്ദുവിൻ്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും. ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് പ്രതിയുടെ മൊഴി. റൂറൽ എസ്.പിക്കാണ് മൊഴി നൽകിയത്. ജയിൽ സന്ദർശനത്തിന് പോയപ്പോൾ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചു. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമെന്ന് കണ്ട് ഇയാള്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീതുവാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്ന വെളിപ്പെടുത്തലാണ് പ്രതി ഹരികുമാര്‍ നല്‍കുന്നത്.

Advertisement