നിലമ്പൂര്‍. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ട് എന്ന ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ഇടതു സ്ഥാനാര്‍ഥി എം സ്വരാജ്
ജനതാ പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചത്, ജനത പാർട്ടി വർഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടി അല്ലായിരുന്നു. ആർഎസ്എസ് ജനത പാർട്ടിയിൽ പിന്നീട് സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമർശനം ഉണ്ടായി. RSS നിയന്ത്രണത്തിൽ ഉള്ള ജനതാ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോ എന്ന് 84ലെ ഉപതിരഞ്ഞെടുപ്പിൽ ചോദ്യമുയർന്നു. അന്ന് ഇഎംഎസ് ആർഎസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചതാണ്. ആ ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും ഇടതുപക്ഷം ജയിച്ചു
തുടർന്ന് ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസ്. ഓ രാജഗോപാൽ കാസർകോഡ് കോൺഗ്രസ് പിന്തുണയുടെ മത്സരിച്ചു