പത്തനംതിട്ട . മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.21 കാരിയായ കുഞ്ഞിന്‍റെ അമ്മ ചെങ്ങന്നൂർ ഉഷ ആശുപത്രിയിൽ ചികിത്സയിൽ… ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടുത്ത വീട്ടിലെ പറമ്പിൽ.. പ്രസവ വിവരം പുറത്തായത് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ..
ഇന്ന് രാവിലെയാണ് ചെങ്ങന്നൂരിലെ ഉഷ ആശുപത്രിയിൽ 21 ചികിത്സ തേടിയത്.. രക്തസ്രാവം എന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു..
പിന്നാലെ ഇലവുംതിട്ട പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ വീടിനു സമീപത്തെ പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.. 21 കാരി ഗർഭിണിയായ വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവർത്തകർ പറയുന്നത്.
രണ്ടുദിവസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിൽ നിന്ന് ലഭിച്ചത്. പെൺകുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകരെത്തി സ്ഥിരീകരിച്ചു..
ബി എ ബിരുദധാരിയായ പെൺകുട്ടിയും ഏറെനാളായി വീട്ടിലാണ്… എന്നാൽ പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 21 കാരിയുടെ മുത്തശ്ശി പറയുന്നത്..
ഫോറൻസിക് സ്ഥലത്തെത്തി പരിശോധന നടത്തി.. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ആശുപത്രിയിൽ ചികിത്സയുള്ള 21 കാരിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം പറയാനാകൂ എന്നാണ് പോലീസ് വിശദീകരണം..