നിലമ്പൂർ. ഉപതിഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. സർവ്വസന്നാഹങ്ങളുമായി കലാശക്കൊട്ട് കേമമാക്കാൻ മുന്നണികൾ ഒരുങ്ങി കഴിഞ്ഞു. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച് സ്ഥാനാർത്ഥികളും നേതാക്കളും. പിവി അൻവറിന്റെ റോഡ് ഷോയിലെ ആൾബലത്തെ ചൊല്ലി ഇരുമുന്നണിയിലും ചർച്ചകൾ സജീവം.
വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്റെ മൂന്നാഴ്ചകൾ . പലതവണ പെരുമഴ പെയ്തിട്ടും ഉപതെരഞ്ഞെടുപ്പിന്റെ ചൂട് തണുത്തില്ല. ഒന്നിൽ നിന്ന് അടുത്തതിലേക്ക് എന്നപോലെ വിവാദങ്ങളുടെ ചങ്ങലക്കണ്ണി. നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് മുന്നണി നേതാക്കളെല്ലാം.
ഇന്നും റോഡ് ഷോകളും ആയി എൽഡിഎഫും യുഡിഎഫും കളം നിറഞ്ഞു. ദേശരക്ഷാ സദസ്സുമായി എൻഡിഎ . വാഹന പ്രചാരണ യാത്രയയിരുന്നു അൻവറിന്
പിവി അൻവർ പിടിക്കുന്ന വോട്ടുകൾ ഏതു മുന്നണിയെ ബാധിക്കും എന്നത് നേതാക്കളും സ്ഥാനാർത്ഥികളും തലപുകയ്ക്കുന്നുണ്ട്.