തിരുവനന്തപുരം വെള്ളറട പനച്ചമൂട് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിലെ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. പ്രിയംവദയെ കൊലപ്പെടുത്തി എന്ന് സമ്മതിച്ച അയൽവാസി വിനോദ് കുഴിച്ചിടാൻ സഹായിച്ച സഹോദരൻ സന്തോഷ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ഇവരുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ വെള്ളറട പോലീസ് രേഖപ്പെടുത്തിയിരുന്നു.
പ്രിയംവദയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ എന്നാണ് പ്രതിയായ വിനോദിന്റെ മൊഴി. എന്നാൽ മറ്റെന്തെങ്കിലും തർക്കം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലുമായി പ്രതി വിനോദ് കൂടുതൽ സഹകരിച്ചിട്ടില്ല. ഇന്നലെ രാത്രിയോടുകൂടി പുറത്തെടുത്ത മൃതദേഹം ഇന്ന് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി.
വിനോദിൻ്റെ ഭാര്യാമാതാവും മക്കളുമാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തെത്തിച്ചത്.