2025 ജൂൺ 15 ഞായർ
BREAKING NEWSഉത്തരാഖണ്ടിൽ ഹെലികോപ്റ്റർ അപകടം.കേദാർനാഥിലേക്ക് 7 പേരുമായി പോയ ഹെലികോപ്റ്റർ കാണാതാവുകയായിരുന്നു’
തുടർച്ചയായ രണ്ടാം ദിവസവും ഇസ്രായേലിൽ ഇറാൻ്റെ കനത്ത ആക്രമണം
ഇറാനിലെ എണ്ണപ്പാടം ആക്രമിച്ചു 150ലധികം കേന്ദ്രങ്ങൾ അക്രമിച്ചതായി ഇസ്രായേൽ
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 7 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നെടുമ്പാശ്ശേരിയിലെത്തിക്കും.
സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് ,
9 ജില്ലകളിൽ ഓറഞ്ച് അലർട്ട്മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ എസ് ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.
അന്തർദേശീയം
ദുബായ് മറീനയിലെ 67 നിലകളുള്ള കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി വന്‍ അഗ്‌നിബാധ. ആളുകളെല്ലാം സുരക്ഷിതരാണെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. മഫീന പിനാക്കിളിലെ ടൈഗര്‍ ടവറിലുണ്ടായ തീപിടുത്തം ദുബായ് സിവില്‍ ഡിഫന്‍സ് സംഘം ആറ് മണിക്കൂറെടുത്താണ് നിയന്ത്രണവിധേയമാക്കിയത്.
ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. നൂറോളം മിസൈലുകള്‍ ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.
ഇറാനിലെ അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ പ്രധാന ആണവസമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും അവിടെ ആക്രമിക്കുമെന്നും ഏറ്റവും പുതിയ വീഡിയോസന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ചര്‍ച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാല്‍, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു.
ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിലെ കടുത്ത ആശങ്കയില്‍ ഇന്ത്യ. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി. വലിയ യുദ്ധമായി ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുക്കുമ്പോള്‍ ഇറാന് പിന്തുണയുമായി പാകിസ്ഥാന്‍. എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേല്‍ ആക്രമണത്തിനെതിരെ ഒന്നിക്കണമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞതായി ദുനിയാ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ രീതിയിലും ഇറാനോടൊപ്പം നില്‍ക്കുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു.
ഇസ്രയേലിന്റെ രണ്ട് എഫ്-35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്‍ മാധ്യമങ്ങള്‍. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇറാന്‍ സേന ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലിലെ ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശവുമായി, ഇസ്രയേലിലെ ഇന്ത്യന്‍ എംബസി. ഇസ്രയേല്‍ അധികൃതര്‍ നല്കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്ലൈന്‍ ഡെസ്‌ക് ആരംഭിച്ചു.
ദേശീയം
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 11 പേരുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. മൂന്നുപേരുടെ മൃതദേഹം ഇന്നലെ വിട്ടു നല്‍കി. പരിക്കേറ്റ മിക്കവരും ആശുപത്രി വിട്ടതായാണ് വിവരം. അതേസമയം, മരിച്ച 11 വിദേശ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ വിശ്വാസ്‌കുമാര്‍ രമേഷ് മൂന്നുദിവസത്തിനുള്ളില്‍ ആശുപത്രി വിടും.
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ വിശ്വാസ്‌കുമാര്‍ രമേഷിനും 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. നേരത്തേ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപവീതം നല്‍കുമെന്ന് എയര്‍ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പും അറിയിച്ചിരുന്നു.
തെലങ്കാനയില്‍ സ്‌കൂളുകളില്ലാത്ത ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും 571 പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. 20-ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള പ്രദേശങ്ങളിലാണ് സ്‌കൂളുകള്‍ സ്ഥാപിക്കുക. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസുകള്‍ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ച് കൊണ്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവച്ചു. ഇതോടെ കര്‍ണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവില്‍ വരും. ജൂണ്‍ 15 നകം എല്ലാ ബൈക്ക് ടാക്സികളും പിന്‍വലിക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്.
മധ്യപ്രദേശിലെ ബാലാഘട്ടില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു. വന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഹോക്ക്ഫോഴ്‌സ്, ജില്ലാ പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. രാജ്യത്താകെ 268 പുതിയ കേസുകള്‍ കൂടിയാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ കേസുകള്‍ 7400 ആയി. 24 മണിക്കൂറിനിടെ 9 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതില്‍ 3 മരണം കേരളത്തിലാണ് സംഭവിച്ചത്
പഹല്‍ഗാം ആക്രമണത്തില്‍ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ആദില്‍ ഹുസൈന്റെ ഭാര്യക്ക് ജോലി നല്‍കി സര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ വീട്ടിലെത്തി നിയമന ഉത്തരവ് കൈമാറി. പഹല്‍ഗാം ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദില്‍ ഹുസൈന്‍ ഷാ കൊല്ലപ്പെട്ടത്.
കേരളീയം
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. കേരളാ തീരത്ത് കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും, ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും ദുരിതവും വ്യാപക നാശവും. കോഴിക്കോട് നഗര മേഖലകളില്‍ ഉള്‍പ്പടെ രൂക്ഷമായ വെള്ളകെട്ട് ജനജീവിതത്തെ ബാധിച്ചു. പത്തനംതിട്ടയിലും എറണാകുളത്തും മതിലിടിഞ്ഞും മരം വീണും നിരവധി സ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താകട്ടെ ചാലയില്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. സംസ്ഥാനത്താകെ കടലാക്രമണവും രൂക്ഷമാണ്.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടകയ്ക്കും മറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്കന്‍ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ വിജയത്തിനായി മണ്ഡലത്തില്‍ പ്രചാരണം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നടന്ന കണ്‍വന്‍ഷനില്‍ പിവി അന്‍വറിനും പ്രതിപക്ഷത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.
കേരള തീരത്തിന് സമീപത്തുവെച്ച് തീപിടിച്ച സിംഗപ്പൂരിന്റെ വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാന്‍ സാധ്യത. നാളെ മുതല്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ കണ്ടെയ്നറുകള്‍ അടിയാന്‍ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തുടനീള
മുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയറായ ‘ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍’ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം അവസാനത്തോടെ ഈ പോര്‍ട്ടല്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വൈകീട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങയതാണ് കാരണം. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. മിഥുനുമാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 19ന് രാത്രി 10 മണിക്ക് നടയടക്കും.
മൂവാറ്റുപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. മൂവാറ്റുപ്പുഴ കദളിക്കാട് ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഇഎം മുഹമ്മദിനുനേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.
എറണാകുളം ചേരാനെല്ലൂരില്‍ 16 കാരന്‍ മുങ്ങി മരിച്ചു. പള്ളിക്കവല വിപി മരയ്ക്കാര്‍ റോഡില്‍ കല്ലറയ്ക്കല്‍ വീട്ടില്‍ മിലന്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍ത്യവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കുര്യാത്തി സ്വദേശി ശശിധരന്‍ നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ.
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും. യെല്ലോ ഫീവര്‍ വാക്സിന്‍ നിബന്ധനയില്‍ ഇളവ് അനുവദിച്ചതിനാലാണ് മൃതദേഹം കൊണ്ടുവരുന്നതിലെ തടസം നീങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് ഇതിലേക്ക് നയിച്ചത്.
കായികം
ഐസിസി കിരീടം ദക്ഷിണാഫ്രിക്കന്‍ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. 282 റണ്‍സ് വിജയലക്ഷ്യവുമായി 213 ന് 2 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 136 റണ്‍സ് നേടിയ എയ്ഡന്‍ മാക്രത്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്ക കിരീടം നേടുന്നതില്‍ മുഖ്യപങ്കു വഹിച്ചത്.











