നിലമ്പൂർ. ഉപ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മൂന്നുനാൾ കൂടി. നാളെ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് അഭ്യർത്ഥിച്ച് രണ്ടു പര്യടനങ്ങളിൽ പങ്കെടുക്കും. വെൽഫെയർ പാർട്ടി പിന്തുണ സ്വീകരിച്ച യുഡിഎഫിന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. തിരിച്ച് മുസ്ലിം ലീഗും കോൺഗ്രസ്സും മറുപടി നൽകിയതോടെ ഇരുമുന്നണികളും തമ്മിലുള്ള വാക്ക് പോര് കടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നായി വോഭ്യർത്ഥിച്ചു മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് വഴിക്കടവിലും എടക്കര യിലും നടക്കുന്ന കൺവെൻഷനുകളിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ വഞ്ചകൻ പരാമർശത്തിന് മറുപടി നൽകാൻ പിവി അൻവർ ഇന്ന് വാർത്താ സമ്മേളനം വിളിച്ചു. മന്ത്രിപ്പടയും യുഡിഎഫിന്റെ മുതിർന്ന നേതാക്കളും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നേരിട്ടെത്തിയാണ് വോട്ടുറപ്പിക്കുന്നത്.