പടിയൂർ ഇരട്ടക്കൊല കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

12
Advertisement

തൃശൂർ .പടിയൂർ ഇരട്ടക്കൊല കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് കേദാർനാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യ രേഖ, മാതാവ് അമ്മിണി എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്നു പ്രേം കുമാർ.

ഇരിങ്ങാലക്കുട കാറളം സ്വദേശിനികളായ രേഖ അമ്മ മണി എന്നിവരെ കൊലപ്പെടുത്തി അതിസമർത്ഥമായാണ് പ്രേംകുമാർ തൃശൂരിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തറിയാൻ വൈകിയത് അന്വേഷണസംഘത്തിന് തിരിച്ചടിയായി. ഇതോടെ രാജ്യവ്യാപകമായി പ്രേംകുമാറിനായി പോലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രേം കുമാർ മരിച്ചതായുളള വിവരം .ഉത്തരാഖണ്ഡിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടത്.
ആധാർ രേഖകൾ പരിശോധിച്ച് തിരിച്ചറിഞ്ഞ് ഉത്തരഖണ്ഡ് പോലീസ് ആണ് പ്രേംകുമാറിന്റെ മകളെ വിവരം അറിയിച്ചത്. എന്നാൽ അന്വേഷണസംഘം സ്ഥലത്തെത്തിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുവെന്നാണ് തൃശ്ശൂർ റൂറൽ പോലീസ് വ്യക്തമാക്കുന്നത്. 2019 ൽ ആദ്യ ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രേംകുമാറിനെ ആറുമാസങ്ങൾക്ക് ശേഷമാണ് പിടികൂടിയത് . കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് രേഖയുമായി ഇയാൾ അടുപ്പം സ്ഥാപിക്കുന്നതും
വിവാഹം കഴിക്കുന്നതും.
രേഖക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രതി വീണ്ടും കൊല നടത്തിയത്.
രേഖയെയും അമ്മ മണിയെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ

Advertisement