നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി പിഡിപി പിന്തുണയെ ചൊല്ലി എൽഡിഎഫ് -യുഡിഎഫ് വാക്പോര്

268
Advertisement

നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി പിഡിപി പിന്തുണയെ ചൊല്ലി എൽഡിഎഫ് -യുഡിഎഫ് വാക്പോര്. യുഡിഎഫ് വർഗീയ മുന്നണിയായി മാറിയെന്ന്
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജമാഅത്ത് ഇസ്ലാമി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മറുപടി. മണ്ഡലത്തിൽ ഇരു മുന്നണികളും വർഗീയ കാർഡ് ഇറക്കുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചു.

ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് പ്രചാരണായുധം ആക്കുകയാണ് സിപിഐഎം . എല്ലാ വർഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.എന്നാൽ എൽഡിഎഫിനുള്ള പിഡിപി പിന്തുണയെ പാർട്ടി സെക്രട്ടറി ന്യായീകരിക്കുന്നു.

ജമാഅത്ത് ഇസ്ലാമിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു. പുറത്തുനിന്നുള്ള പിന്തുണ ആരു തന്നാലും സ്വീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും

മുസ്ലിംലീഗിനും കോൺഗ്രസിനും എതിരെ വിമർശനവുമായി എ.പി വിഭാഗം വിദ്യാർത്ഥി സംഘടന എസ് എസ് എഫിന്റെ മുഖവാരിക രിസാലയും രംഗത്തെത്തി.
ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് , പിന്തുണയുടെ കാര്യം നേതൃത്വം പറയുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും. ഇങ്ങനെ കൊണ്ടും കൊടുത്തും പിന്തുണ ചർച്ച നിലമ്പൂരിൽ കടുക്കുകയാണ്

Advertisement