തീകത്തുന്ന കപ്പലിലെ ആപല്‍ക്കരമായ വസ്തുക്കള്‍ എന്താവും ആശങ്കയില്‍ കേരളം

560
Advertisement

കോഴിക്കോട്. അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്. കസ്റ്റംസിന് ലഭിച്ച കപ്പലിന്റെ കാർഗോ മാനിഫെസ്റ്റിൽ നിന്നുമാണ് കപ്പലിനുള്ളിൽ എന്ത് എന്ന വിവരം പുറത്ത് വന്നത്. വിവരങ്ങളുടെ വിശദാംശങ്ങൾ ഇങ്ങനെ.

തീ ആളിപ്പടരുന്ന ചരക്ക് കപ്പലിൽ എന്തൊക്കെ വസ്തുക്കളാണ് ഉള്ളത് എന്നതിന്റെ വിവരങ്ങളാണ് കാർഗോ മാനിഫെസ്റ്റിൽ നിന്ന് കസ്റ്റംസിന് ലഭിച്ചത്.140 കണ്ടെയിനറുകൾക്കുള്ളിൽ അതീവ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസ വസ്തുക്കളും, കീടനാശിനികളും ഉണ്ട് എന്നാണ് കണ്ടെത്തൽ.20 കണ്ടെയിനറുകളിൽ 1.83 ലക്ഷം കിലോ ബൈപൈറി ഡിലിയം കീടനാശിനിയാണ് ഉള്ളത്,.മറ്റൊരു കണ്ടെയിനറിൽ 27,786 കിലോ ഗ്രാം ഈതൈൽ ക്ലോറോ ഫോർമേറ്റും സംഭരിച്ചിട്ടുണ്ട്. ഡൈ മീതൈൽ സൾഫേറ്റ്, ഹെക്സാ മെത്തലിൻ ഡൈ സോ സയനേറ്റ് എന്നിവയും കത്തുന്ന കപ്പലിനുള്ളിൽ ഉള്ള രാസ വസ്തുക്കളാണ്.167 പെട്ടി ലിഥിയം ബാറ്ററി, ബെൻസോ ഫെനോൺ എന്നിവ വലിയ പാരിസ്ഥിതക ദുരന്തം ഉണ്ടാക്കാവുന്നവയാണ്.പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈഥൈൽ മീഥൈൽ കീറ്റോൺ 40 കണ്ടെയിനറുകളിലായി കപ്പലിലുണ്ട്.12 കണ്ടെയിനറുകളിൽ നാഫ്ത്തലിൻ, പാരാ ഫോർമാൽ ഡീ ഹൈഡ് എന്നിവ ഉള്ളതും അപകട ഭീഷണി കൂട്ടുകയാണ്. വായൂ സമ്പർക്കം ഉണ്ടായാൽ തീ പിടിക്കുന്ന 4000 കിലോ രാസ വസ്തുക്കൾ കണ്ടെയിനറിൽ ഉണ്ട് എന്നതും തീ അണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പുറമെ കപ്പലിനുള്ളിൽ സംഭരിച്ചിരിക്കുന്ന 240 ടൺ ഡീസലും, ഇന്ധന ടാങ്കിൽ ഉള്ള 2000 ടൺ പെട്രോളും നിലവിലെ സ്ഥിതിയിൽ കൂടുതൽ തീ വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതായും വിലയിരുത്തലുണ്ട്.

അപകടകരമായ രാസവസ്തുകൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ പതിച്ചതോടെ തീരദേശത്ത് വീണ്ടും ആശങ്ക പരക്കുകയാണ്. കണ്ടെയ്നറുകൾ തെക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ ഒഴുകിയെത്താനാണ് സാധ്യത. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ ജാഗ്രത നടപടികൾ ആരംഭിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

കേരള തീരത്ത് മൂന്നാഴ്ച്ചക്കിടെ രണ്ടാമത്തെ കപ്പൽ അപകടം. രാസവസ്തുകൾ അടങ്ങിയ നിരവധി കണ്ടെയ്നറുകളാണ് ഈ തവണയും കടലിൽ പതിച്ചത്. കടൽ വെള്ളത്തിൽ കലർന്നാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസവസ്തുകളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞാലും, തീരപ്രദേശത്തുള്ളവർ ഭയപ്പാടിലാണ്

കണ്ടെയ്നറുകൾ കടലിൽ നിന്ന് തന്നെ വീണ്ടെടുക്കനുള്ള ശ്രമം തുടരുന്നു. എന്നാൽ ആ ദൗത്യം അതീവ ദുഷ്കരവുമാണ്. കടലിൽ നിന്ന് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ തെക്ക് കിഴക്കൻ മേഖലയിലേക്ക് ഇത്‌ ഒഴുകിയെത്തും. അതായത് എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകൾ കരയ്ക്കടിയാനാണ് സാധ്യത

Advertisement