ചേലക്കര: ലഡു കടം നൽകാത്തതിനു കട ഉടമയെ ആക്രമിച്ച തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനത്തിൽ ഞായർ വൈകിട്ട് മദ്യലഹരിയിൽ എത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച ഉടമ മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ മുരളിയെ (49) ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടി. വധശ്രമത്തിനാണു കേസ്.