ഇടുക്കി. ചെല്ലാർകോവിൽമെട്ടിൽ ഏലത്തോട്ടത്തിലെ കുഴിയിൽ
വീണതിനെ തുടർന്ന് വനംവകുപ്പ് മയക്കു വെടി വച്ച് പിടികൂടിയ കടുവയെ പെരിയാർ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടു. ഗവിക്കു സമീപമുള്ള പാണ്ഡ്യൻ തോട് എന്ന ഭാഗത്താണ് രാത്രി തുറന്നു വിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വനമേഖലയായതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്. മയക്കു വെടി വച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവക്ക് പരിശോധനകൾക്ക് ശേഷം ആവശ്യമായ ചികിത്സ നൽകിയിരുന്നു. മുഖത്ത് തറച്ചിരുന്ന മുള്ളൻ പന്നിയുടെ മുള്ളും നീക്കം ചെയ്തു. നായയും ഒപ്പമുണ്ടായിരുന്നതിനാൽ പേവിഷ ബാധക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നൽകി. നിരീക്ഷണത്തിനു ശേഷമാണ് വനത്തിൽ തുറന്നു വിട്ടത്. രണ്ടു വയസ്സോളം പ്രായമുള്ള ആൺകടുവയാണ് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്. തൊട്ടടുത്തുള്ള തമിഴ് നാട് വനമേഖലയിൽ നിന്നുമാകാം കടുവ എത്തിയതെന്നാണ് വനംവകുപ്പിൻറെ കണക്കുകൂട്ടൽ.
Home News Breaking News ഏലത്തോട്ടത്തിലെ കുഴിയിൽവീണ കടുവയെ വനംവകുപ്പ് മയക്കു വെടിവച്ച് പിടികൂടി തുറന്നു വിട്ടു