തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും

39
Advertisement

കൊച്ചി.തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും . ആന്ധ്ര പ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്ത് എത്തി എം.ഡി. സാബു .എം. ജേക്കബുമായി കൂടികാഴ്ച നടത്തും.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം.
ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കാനാണ് മന്ത്രിയെത്തുന്നത്. 3500 കോടിയുടെ നിക്ഷേപമാണ് തെലുങ്കാനയിലേക്കു കിറ്റെക്സ് മാറ്റിയത്.എൽ.ഡി.എഫ് സർക്കാരും കുന്നത്തു നാട് എം.എൽ.എ പി.വി.ശ്രീനിജനും തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് നിക്ഷേപങ്ങൾ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. 3500 കോടി രൂപ ചിലവിൽ 50000 പേർക്ക് തൊഴിൽ നൽകുന്ന ഏറ്റവും വലിയ രണ്ട് ഫാക്ടറികളാണ് കിറ്റക്സ് തെലങ്കാനയിൽ പൂർത്തീകരിച്ചത്. പിന്നാലെയാണ് നിക്ഷേപാഭ്യർത്ഥനയുമായി ആന്ധ്രാപ്രദേശ് സർക്കാരിന്റെ നീക്കം.

Advertisement