നിലമ്പൂര്‍.അൻവറിനെ ചതിക്കുഴിയിൽ പെടുത്തി രാജിവെപ്പിച്ചതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടതു വലതു മുന്നണിക്കളെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വർഷത്തെ നന്മയുടെ ഭരണം കേരളത്തിലേക്ക് പടരുമെന്നും എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു
.
കടുത്ത ഭാഷയിൽ ഇടത് വലതു മുന്നണികളെ വിമർശിച്ചു കൊണ്ടായിരുന്നു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ
എൻഡിഎ കൺവെൻഷനിലെ വാക്കുകൾ. അൻവറിനെ ചതിക്കുഴിയിൽ പെടുത്തി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രബലർ ആരെന്നറിയാനുള്ള തന്ത്രമാണെന്ന് സുരേഷ് ഗോപി ആരോപിച്ചു
തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ ഉയർന്നു വന്ന പൂരം കലക്കൽ വിവാദം അടക്കം അദ്ദേഹം പരാമർശിച്ചു. ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ വക്ര തന്ത്രങ്ങൾ പാപമാണ്. പൂരം കലക്കൽ കേസിൽ സിബിഐ വന്നാൽ എല്ലാവരും പൂട്ടിലാവുമെന്നും പറഞ്ഞു.
നിലമ്പൂരിലെ പ്രധാന ചർച്ചാവിഷമായ വന്യമൃഗ സംഘർഷത്തിൽ കേന്ദ്ര നിയമങ്ങൾ അപഗ്രഥിച്ച് കേരളത്തിൽ ഉത്തരവിറക്കാൻ പറഞ്ഞ സുരേഷ് ഗോപി വന്യമൃഗ സംഘർഷം എല്ലാ
തെരഞ്ഞെടുപ്പുകളിലും വിഷയമാക്കണമെന്ന് കുതന്ത്രമാണ് ലക്ഷ്യമിടുന്നതെങ്കിൽ പ്രശ്നം ഉടൻ പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി