2025 ജൂൺ 06 വെള്ളി
BREAKING NEWS
ധർമ്മപുരിയിൽ വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു.
കൈയ്ക്ക് പരിക്കേറ്റ ഷൈന്‍ ടോമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംസ്ഥാനത്തെ അങ്കണവാടികൾക്ക്
ഇന്ന് അവധിയില്ല.

തിരുവനന്തപുരം ശ്രീ ചിത്രയിൽ തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രീയകൾ മുടങ്ങിയേക്കും
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളേയും അവധി.
ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ക്ക് ഇന്നും നാളേയും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളേയും അവധി .

സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നാളെ
കേരളീയം
ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സാധാരണയായി ആര്‍എസ്എസ് മാത്രം ഉപയോഗിക്കുന്ന ഒരു ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കണമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരില്‍ പോരാട്ട ചിത്രം തെളിഞ്ഞു. പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരില്‍ മത്സരിക്കുന്നത്. നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വര്‍ കത്രിക ചിഹ്നത്തിലാണ് മത്സരിക്കുക. 14 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനൊരുങ്ങിയത്. അവരില്‍ 4 പേര്‍ അവസാന നിമിഷം പത്രിക പിന്‍വലിച്ചു. അതില്‍ പി വി അന്‍വറിന്റെ അപരനായി നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്ന ചുങ്കത്തറ സ്വദേശി അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ള 4 പേരാണ് പത്രിക പിന്‍വലിച്ചിരിക്കുന്നത്

എന്‍ഡിഎ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ തൃശ്ശൂര്‍ പൂരം മികച്ചരീതിയില്‍ നടത്തിയതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. മന്ത്രി കെ. രാജനേയും അഭിനന്ദിച്ച സുരേഷ്ഗോപി നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ടെന്നും അവരെ കണ്ടെത്തണമെന്നും പറഞ്ഞു.
ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിച്ച കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ചയെന്നാണ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. ദേശീയപാത തകര്‍ച്ചയെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷന്‍ വിമര്‍ശിച്ചു.

റാപ്പര്‍ വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ നവോത്ഥാന കേരളത്തില്‍ വിലപ്പോവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നാല് വര്‍ഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോള്‍ വേട്ടയാടല്‍ നടക്കുന്നതെന്നും ഉയര്‍ന്നുവരുന്ന കലാകാരനായ വേടനെ പോലെയുള്ളവര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ അവസരങ്ങള്‍ ലഭിച്ചാല്‍ അത്തരം അവസരങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഈ മാസം പത്ത് മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മദ്യപിച്ച് ബ്രെത്ത് അനലൈസറില്‍ പരിശോധിക്കുമ്പോള്‍ അരിഷ്ടമോ ഹോമിയോ ഗുളികയോ കഴിച്ചതാണെന്ന് കാരണം പറയരുതെന്നും സര്‍ക്കാര്‍ പി എച്ച് എസ് സിയില്‍ നിന്ന് ഫ്രീ ആയി പാരസെറ്റമോള്‍ കിട്ടുമെന്നും ഡ്യൂട്ടിക്ക് വരുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ അത് കഴിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് അട്ടപ്പാടിയില്‍ ഒരു വയസുകാരന് 72 കാരന്റെ മരുന്ന് മാറി നല്‍കിയെന്ന് കുടുംബത്തിന്റെ പരാതി. കുഞ്ഞിന് പനി മൂലം ആശുപത്രിയില്‍ എത്തിയതായിരുന്നു. മരുന്ന് കൊടുത്തതിനു പിന്നാലെ കുഞ്ഞിന് വലിയ അസ്വസ്ഥതയുണ്ടായെന്നും സൂപ്രണ്ടിനെ അറിയിച്ചിട്ടും പരാതി ഗൗനിച്ചില്ലെന്നും കുടുംബം പറഞ്ഞു.
കായംകുളം കെപിഎസിക്ക് സമീപം ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഓടനിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കായംകുളം സ്വദേശി ആരോമലാണ് (27) മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയുടെ സമീപത്തെ കുഴിയില്‍വീഴുകയായിരുന്നു.

മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപം യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തെക്കയില്‍ സലീം- ഹഫ്‌സ ദമ്പതിമാരുടെ മകനായ മുഹമ്മദ് ( 21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.
ദേശീയം 
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ ബെംഗളൂരു പൊലീസ് കമ്മിഷണര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍.
ബെംഗളൂരുവില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സഹായ ഫണ്ട് രൂപീകരിക്കുമെന്നും ഫ്രാഞ്ചൈസി അറിയിച്ചു.ജനക്കൂട്ടത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

ടേക്ക് ഓഫിന് പിന്നാലെ കൊള്ളിയാന്‍ വീശി ആകാശച്ചുഴിയില്‍ വീണ് വിമാനം. 9 യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. ജര്‍മനിയിലെ മ്യൂണികിന് സമീപമാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് മിലാനിലേക്ക് പുറപ്പെട്ട റയാന്‍ എയറിന്റെ വിമാനം ആകാശച്ചുഴിയില്‍ പെട്ടത്.
ദില്ലിയിലെ സാകേത് കോടതിയിലെ ലോക്കപ്പില്‍ വിചാരണത്തടവുകാരന്‍ കൊല്ലപ്പെട്ടു. 24 കാരനായ അമന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ട്. അമനൊപ്പം ലോക്കപ്പില്‍ ഉണ്ടായിരുന്ന രണ്ട് തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോടതി വളപ്പില്‍ത്തന്നെയുള്ള ലോക്കപ്പില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

അന്തർദേശീയം 
ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കാറുകളുമായി എത്തിയ കാര്‍ഗോ കപ്പലില്‍ തീ പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ 3000 കാറുകളുള്ള കപ്പല്‍ ഉപേക്ഷിച്ച് ജീവനക്കാര്‍. 22 ജീവനക്കാര്‍ക്ക് അത്ഭുത രക്ഷ. ഒരു ജീവനക്കാരന്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍. കത്തിനശിച്ചതില്‍ 800 കാറുകള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. അലാസ്‌കയുടെ സമുദ്രാതിര്‍ത്തിയില്‍ അല്യൂഷ്യന്‍ ദ്വീപുകള്‍ക്ക് സമീപത്തായാണ് തീ പടര്‍ന്ന് നശിച്ച കപ്പല്‍ ജീവനക്കാര്‍ ഉപേക്ഷിച്ചത്.
ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ചൈന. പാകിസ്താന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസിനെ തടയാന്‍ സാധിക്കില്ലെന്നാണ് ചൈന പറയുന്നത്.

ഇന്ത്യയുമായുള്ള സംഘര്‍ഷ പരിഹാരത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി പാക് പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ അസിസ്റ്റന്റ് സെയ്ദ് താരിഖ് ഫത്തേമി പറഞ്ഞതായും ടാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയുമായി റഷ്യ. വടക്കന്‍ യുക്രൈനിലെ പ്രൈലുകി നഗരത്തില്‍ വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 103 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് യുക്രൈന്റെ പ്രതികരണം. ഖാര്‍കീവ്, ഡൊണെട്‌സ്‌ക് തുടങ്ങിയ ഏഴോളം പ്രദേശങ്ങള്‍ റഷ്യ ലക്ഷ്യമിട്ടെന്നും യുക്രൈന്‍ പറയുന്നു.
ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികള്‍, നികുതി ഇളവുകള്‍ എന്നിവ വഴി ലഭിച്ചത് 38 ബില്യന്‍ ഡോളറാണ്. ഇത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. മസ്‌കുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇനി തുടരുമോ എന്ന് സംശയമാണെന്നും മസ്‌കില്‍ താന്‍ നിരാശനാണ്, വൈറ്റ് ഹൗസില്‍ നിന്ന് പിരിയാന്‍ നിര്‍ദേശിച്ചെന്നുമാണ് ട്രംപ് പറയുന്നത്.

കായികം
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിന് ചിലെയെ തോല്പിച്ച് അർജൻറീന.
അമേരിക്കയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.