വാർത്താ നോട്ടം

5
Advertisement

വാർത്താ നോട്ടം
2025 ജൂൺ 05 വ്യാഴം



?ഇന്ന് ലോക പരിസ്ഥിതി ദിനം?


BREAKING NEWS




?എറണാകുളം തൃക്കാക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ജിബി എന്ന യുവാവ് മരിച്ചു.


?കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന, രാജ്യത്ത് 24 മണിക്കുറിനിടെ 7 മരണം


?ജി എസ് ടി യിലെ 12 ശതമാനം നികുതി ഈടാക്കുന്ന സ്ലാബ് എടുത്ത് മാറ്റാൻ
ആലോചന



?കാക്കനാട് ജില്ലാ ജയിൽ വിവാദം: റിപ്പോർട്ട് തേടി ജയിൽ ഡിജിപി



?യു പ്രതിഭ എം എൽ എ യുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ എം എൽ എ യുടെ മകനെ ഒഴിവാക്കി അമ്പലപ്പുഴ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി.

?യുവേഫ നേഷൻസ് ലീഗ് ഫുട്ബാൾ: ജർമ്മിനിയെ 2-1ന് തോല്പിച്ച് പോർച്ചുഗൽ ഫൈനലിൽ

?കേരളീയം?



?  കൊവിഡ് വ്യാപനം തുടരുന്നതില്‍ അനാവശ്യ ആശങ്ക വേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഒമിക്രോണ്‍ ജെ എന്‍ 1, എല്‍ എഫ് 1 എന്നീ വകഭേദങ്ങളാണ് താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ചുരുങ്ങിയ ദിവസം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ മാത്രമേ ഇവയ്ക്ക് ഉണ്ടാകുകയുള്ളൂ എന്നും ഐഎംഎ പറഞ്ഞു .




?  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ 19 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂര്‍ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ രത്തന്‍ യു കേള്‍ക്കര്‍ ഐഎഎസ് അറിയിച്ചു.


?  കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നം അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. കാര്‍ത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എല്‍ പി സ്‌കൂളിനും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

?  കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സുരിജക്ക് ആനയുടെ ചവിട്ടില്‍ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

?  കേരളത്തിന്റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയന്‍ പാര്‍ലമെന്റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്.


?  പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ നല്‍കുന്ന പദ്ധതി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.



?  തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന് കെ പി സി സി അധ്യക്ഷന്‍ കത്തുനല്‍കി.

? നവ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബാര്‍ കൗണ്‍സില്‍. എന്റോള്‍മെന്റിനോട് അനുബന്ധിച്ച് ഇറക്കിയ റീല്‍സില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതാണ് നടപടിക്ക് കാരണം. ഇത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് ബാര്‍ കൗണ്‍സില്‍ നടപടി. അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്കെതിരെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി ഉണ്ടായിരിക്കുന്നത്.

?  താമരശേരി ഷബഹാസ് വധക്കേസില്‍  കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന ഇവര്‍ക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഇന്നാണ്.

?  കണ്ണൂരിലെ ചെങ്ങളായി ചുഴലി – കാവുമ്പായി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് സോയില്‍ പൈപ്പിംഗ് പ്രതിഭാസം മൂലമാണെന്ന് വിദഗ്ധ സംഘം. സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമാണ് വിദഗ്ധ സംഘം സോയില്‍ പൈപ്പിംഗ് പ്രതിഭാസം സ്ഥിരീകരിച്ചത്. നിലവില്‍ റോഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്.



? ചാലക്കുടിയില്‍ ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോള്‍ ആണ് മരിച്ചത്. ഫയര്‍ഫോഴ്സും പൊലീസും പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.




   ??   ദേശീയം   ??




?  ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, യമുനാ നദിയില്‍ കുളിക്കാനിറങ്ങിയ ആറ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സിക്കന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. വയലില്‍ ജോലി ചെയ്ത ശേഷം പെണ്‍കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

?  ജനസംഖ്യ കണക്കാക്കുന്നതിനുള്ള സെന്‍സസ് 2027 മാര്‍ച്ച് ഒന്ന് മുതല്‍ നടക്കും. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിയും 18 മാസങ്ങള്‍ അകലെയാണ് സെന്‍സസിനായി നിശ്ചയിച്ചിരിക്കുന്ന പരിപാടി. ജാതി സെന്‍സസും ഇതോടൊപ്പം നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടന്നത്.

? പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് പിടിയിലായ യൂട്യൂബര്‍ ജസ്ബീര്‍ സിങ്ങിന് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുത്ത ബന്ധമെന്ന് പഞ്ചാബ് പൊലീസ്. ദില്ലിയില്‍ പാകിസ്ഥാന്റെ ദേശീയ ദിന പരിപാടിയില്‍ ജ്യോതി മല്‍ഹോത്രയും ജസ്ബീറും കൂടിക്കാഴ്ച നടത്തിയെന്നും പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരോടടക്കം സംസാരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

?  ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അലഹബാദ് ഹൈക്കോടതി. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെ രാഹുല്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇത്തരമൊരു വിമര്‍ശനം നടത്തിയത്.

?  ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ച സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ഇതില്‍ പ്രതിപക്ഷത്തിന് ചര്‍ച്ച ചെയ്യാം എന്ന് വ്യക്തമാക്കി.



?  ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയിലും പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യന്‍ ഡെവലപ്‌മെന്റ്  ബാങ്ക്.  തീവ്രവാദത്തിന് ധനസഹായം നല്‍കിയ ചരിത്രമുള്ള അയല്‍രാജ്യത്തിന് സഹായം നല്‍കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് ഒരു ബില്യണ്‍ ഡോളറിന്റെ  പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും ലഭിച്ചിട്ടുള്ളത്.

?  ഇന്ത്യ കീഴടങ്ങിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാജ്യദ്രോഹമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.ഇന്ത്യന്‍ സേനയെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ നല്കിയ കനത്ത തിരിച്ചടിക്കു ശേഷം പാകിസ്ഥാനു പോലും ഇങ്ങനെ പറയാനുള്ള ധൈര്യം ഇല്ലെന്നും  ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു.


??   അന്തർദേശീയം  ??


?  അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും താരിഫ് 50 ശതമാനം വര്‍ധിപ്പിച്ചത് അന്യായമാണെന്നും പുതിയ നടപടികള്‍ പ്രഖ്യാപിക്കുമെന്നും മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം. എന്നാല്‍ കണ്ണിന് കണ്ണ് എന്ന രീതിയിലായിരിക്കില്ല മെക്സിക്കോയുടെ  പ്രതികരണമെന്നും ഷെയ്ന്‍ബോം വ്യക്തമാക്കി.

? അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലി’നെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്. വളരെ അപകടകരമായ ധനനയമാണിതെന്ന് മസ്‌ക് പറഞ്ഞു. ഇത് നടപ്പിലാക്കിയാല്‍ പലിശ അടയ്ക്കാന്‍ മാത്രമേ പണം ഉണ്ടാകൂ, മറ്റൊന്നിനും പണമുണ്ടാകില്ല എന്ന് മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തു.

?  ലോകത്തെ 162 രാജ്യങ്ങളില്‍ നിന്നെത്തിയ 19 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുക്കുന്ന ഹജ്ജിന് തുടക്കമായി. തീര്‍ഥാടകരെല്ലാം മിനായിലെത്തി. ഇനി ഇന്ന് നടക്കുന്ന ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.


      ?  കായികം  ?

?  റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.







?  പതിനൊന്ന് പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



?ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡയത്തിന് പുറത്ത് തിക്കും തിരക്കുംമൂലമുണ്ടായ ദുരന്തത്തിനിടയിലും ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വിജയാഘോഷ പരിപാടി തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ പുറത്ത് നടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകര്‍ അറിഞ്ഞില്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ പറയുന്നത്.

Advertisement