അപൂര്‍വ്വം, അന്‍വറും കച്ചകെട്ടി, ചതുഷ്കോണ പോരിനൊരുങ്ങി നിലമ്പൂർ

324
Advertisement

മലപ്പുറം. പി വി അൻവർ കൂടി അങ്കത്തട്ടിൽ എത്തിയതോടെ ചതുഷ്കോണ പോരിനൊരുങ്ങി നിലമ്പൂർ.ഒരാഴ്ചയോളം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പിവി അൻവർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇരു സ്ഥാനാർത്ഥികളെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കടന്നാക്രമിക്കുന്നതായിരുന്നു ഇന്നത്തെ വാർത്താസമ്മേളനം.

കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പി വി അൻവർ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഇനിയുള്ള 19 നാൾ പ്രചാരണം എങ്ങനെയായിരിക്കുമെന്നതിന്റെ ചൂണ്ടുപലകയായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് ആരോപിച്ച അൻവർ സതീശന് ഹിറ്റ്ലറിസം എന്നും പറഞ്ഞു.

ആര്യടൻ ഷൗക്കത്ത് വിജയിക്കില്ല. അതിനുള്ള കാരണങ്ങളായി ആരോപണങ്ങൾ ഉന്നയിച്ച അൻവർ എം സ്വരാജിനെതിരെയും കടുത്ത വിമർശനം തൊടുത്തു

തങ്ങളുടെ സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞതോടെ ചർച്ചയുടെ എല്ലാ വാതിലും അടച്ചുവെന്ന് വി ഡി സതീശന്റെ മറുപടി. യുഡിഎഫിന് ഒരു ക്ഷീണവും ഉണ്ടാകില്ലെന്ന് അടൂർ പ്രകാശും പ്രതികരിച്ചു. എൽഡിഎഫിനെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. കോൺഗ്രസിന്റെ വിഷയം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഇരു മുന്നണികളെയും കടന്നാക്രമിച്ചു കൊണ്ടുള്ള പ്രചാരണത്തിൽ വോട്ടുകൾ നേടാം എന്ന കണക്കുകൂട്ടലിലാണ് അൻവർ ക്യാമ്പ്.

Advertisement