നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഇല്ലെന്ന് പി വി അൻവർ പ്രഖ്യാപിച്ചതോടെ അൻവറിന്റെ വോട്ട് ബാങ്ക് ആരെ തുണയ്ക്കും എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. പിണറായിസത്തെ പറഞ്ഞുകൊണ്ടാണ് അൻവർ , എംഎൽഎ സ്ഥാനം രാജിവെച്ചതെങ്കിലും ഇപ്പോൾ യുഡിഎഫിനെതിരെയുള്ള കലഹത്തിലാണ് എത്തിനിൽക്കുന്നത്. അതേസമയം അൻവർ മത്സരിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനുമാകില്ല.
അറ്റകുറ്റപ്പണി നടത്തിയാൽ പോലും ശരിയാകാത്ത വിധം യുഡിഎഫുമായുള്ള വിള്ളൽ വലുതായി. ഇരു മുന്നണികളിലേക്കും ഇല്ലെങ്കിലും പി.വി അൻവറിൻ്റെ രാഷ്ട്രീയ ഭാവിയെന്തെന്നത് ഒരു ചോദ്യമാണ്. തൃണമൂൽ കോൺഗ്രസ് കൂടെയില്ലെങ്കിൽ യുഡിഎഫ് എങ്ങനെ ജയിക്കുമെന്ന് അൻവറിൻ്റെ വെല്ലുവിളി.
അൻവർ നിലപാട് പ്രഖ്യാപിച്ചതോടെ യുഡിഎഫ് നേതാക്കളും രംഗത്ത്. ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും യുഡിഎഫിനെ വിമർശിക്കുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല എന്ന് കെ മുരളീധരൻ.
പണമില്ലാത്തതുകൊണ്ട് മത്സരിക്കാൻ ഇല്ലെന്ന് അൻവർ പ്രഖ്യാപിക്കുമ്പോൾ മത്സര സാധ്യത തള്ളിക്കളയാൻ ആകില്ല. മത്സരിച്ചാലും ഇല്ലെങ്കിലും പിണറായി സത്തെ പറയുന്നതിനോടൊപ്പം ഇനി കോൺഗ്രസ് നേതാക്കൾക്കും വിമർശനം ഉണ്ടാകുമെന്ന് ഉറപ്പ്.