കൊച്ചി: കേരള തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരിഞ്ഞ ചരക്ക് കപ്പലിൽ ഇന്നും രക്ഷാ പ്രവർത്തനം തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ ചരിഞ്ഞ എംഎസ്ഇ എൽസ 3 എന്ന കപ്പൽ അപകട നില തരണം ചെയ്തിട്ടുണ്ട്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. ഇരുപത്തി ഒന്നുപേരെ ഇന്നലെ രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു.
ചരക്കു കപ്പലിൻറെ സ്ഥിതി നിരീക്ഷിക്കാൻ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ കപ്പലിൽ തന്നെ തുടരുകയാണ്. കോസ്റ്റ് ഗാർഡിൻറെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാർഡിൻറെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലിൽ തന്നെ തുടരുകയാണ്. കടലിൽ വീണ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ നിറച്ചതിനാൽ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാൽ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടൻ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം.
ഇപ്പം എന്തായി കടലിൽ മുങ്ങിതാഴ്ന്ന് കണ്ടയ്നറുകൾ കൊല്ലം, ആലപ്പുഴ കടൽ തീരങ്ങളിൽ അടിയുന്നു