തിരുവനന്തപുരം.കേരളം അന്നു വരെ കേട്ടിട്ടില്ലാത്ത കൊടിയ ക്രൂരതയായിരുന്നു നന്തന്‍കോട് കൂട്ട കൊലപാതകം.മാതാപിതാക്കളെയെയും
സഹോദരിയെയും ബന്ധുവിനെയും കേദൽ ജിൻസൺ രാജ എന്ന ചെറുപ്പക്കാരൻ
കൊലപ്പെടുത്തിയത് എന്തിനെന്നു ഇപ്പോഴും സംശയങ്ങൾ പലതാണ്.ദുർമന്ത്ര വാദ
കഥകൾ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.
2017 ഏപ്രിൽ 8.ക്ലിഫ് ഹൗസിന് സമീപമുള്ള ബെയിൻസ് കോംപൗണ്ടിലെ 117ാം നമ്പർ വീട്ടിൽ നിന്ന് അതിഭീകരമായി പുക ഉയർന്നു.വീടിന് തീപിടിച്ചതാകാമെന്ന് കരുതി പ്രദേശവാസികൾ ഓടിക്കൂടി.
അഗ്നിശമനസേനയെ വിവരമറിയിച്ചു.വീടിന്റെ വാതിൽ തുറന്ന് അകത്ത് കടന്ന അഗ്നിശമനസേനാംഗങ്ങൾ കണ്ടത് നാല് മൃതദേഹങ്ങളായിരുന്നു.പ്രൊഫ.രാജാ തങ്കം,ഭാര്യ ഡോ.ജീൻ പദ്മ,മകൾ കരോലിന,ബന്ധു ലളിത.
വീട്ടിലുണ്ടായിരുന്ന ഒരാളൊഴികെ ബാക്കി നാല് പേരുടെയും മൃതദേഹം കണ്ടെത്തി.ഇതോടെ സംഭവം കൊലപാതകമാണെന്നും പ്രതി പ്രൊഫ. രാജ തങ്കത്തിന്റെ മകൻ കേദൽ ജിൻസൺ രാജ ആണെന്നും പോലീസ് സംശയിച്ചു.കേദൽ ചെന്നൈയിൽ ഒളിവിൽ കഴിയുകയാണെന്നും പൊലീസിന് വിവരം ലഭിച്ചു.
പോലീസ് തന്നിലേക്ക് എത്തുന്നുവെന്നറിഞ്ഞ കേദൽ തിരികെ തിരുവനന്തപുരത്തേക്ക് വരുന്നു.
റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് കേഡലിനെ പിടികൂടി
ചോദ്യം ചെയ്യലിൽ നാല് പേരെയും കൊലപ്പെടുത്തിയത് താൻ തന്നെയെന്നു കേദൽ സമ്മതിച്ചു.എന്നാൽ
മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചു കേദൽ പോലീസിനോട് പറഞ്ഞത് വിചിത്രമായ ഒരു കഥ.കൊലപാതകത്തിന് കാരണം ആസ്ട്രൽ പ്രൊജക്ഷൻ.സ്വർഗ്ഗ പ്രവേശന ആഭിചാര വിദ്യ.ആദ്യം ഞെട്ടലുണ്ടാക്കിയെങ്കിലും കേഡലിനെ ശാസ്ത്രീയ മനോരോഗ ചികിത്സയ്ക്ക് വിധേയമാക്കി.ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ചു കേഡലിനു ഒന്നുമറിയില്ലെന്ന് ഉറപ്പിച്ചതോടെ ദുർമന്ത്രവാദം രക്ഷെപ്പടാനുള്ള കഥയാണെന്ന് പോലീസ് ഉറപ്പിച്ചു
ആ ക്രൂര കൊലപതകങ്ങൾ പ്രതി നടത്തിയത് ഇങ്ങനെ.2017 ഏപ്രിൽ അഞ്ച് ഉച്ചയ്ക്ക് മുൻപ് താൻ ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിച്ചു തരാമെന്നു പറഞ്ഞു അമ്മ ജീൻ പത്മയെ മുകളിലുള്ള റൂമിലേക്ക് എത്തിക്കുന്നു.കമ്പ്യുട്ടറിനു മുന്നിൽ കസേരയിൽ ഇരുത്തി പിന്നിൽ നിന്നും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി.അന്ന് വൈകുന്നേരത്തിനു മുൻപ് തന്നെ ഇതേ രീതിയിൽ അച്ഛൻ രാജ തങ്കത്തേയും
സഹോദരി കരോളിനെയും കൊലപ്പെടുത്തുന്നു.മൃതദേഹങ്ങൾ ബെഡ്‌റൂമിൽ സൂക്ഷിച്ചു.അടുത്ത ദിവസം ബന്ധുവായ ലളിതയേയും ഇതേ രീതിയിൽ കൊലപ്പെടുത്തി
ഏഴാം തീയതി രാത്രി മൃതദേഹങ്ങൾ കത്തിക്കാനുള്ള ആദ്യ ശ്രമം.ശ്രമത്തിനിടെയിൽ കേഡലിന്റെ കൈക്ക് പൊള്ളലേറ്റു.ഇതിനിടയിൽ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധു ജോസിനും,വീട്ടു ജോലിക്കെത്തുന്ന സ്ത്രീക്കും ചില സംശയങ്ങൾ തോന്നിയിരുന്നു.ഇവരോടൊക്കെ നുണകൾ പറഞ്ഞു
എട്ടാം തീയതി രാത്രി മൃതദേഹം കത്തിക്കാനുള്ള ശ്രമം.തീ മുറിയിലേക്ക് പടർന്നു ഞെട്ടിക്കുന്ന
കൊലപാതക വിവരം പുറം ലോകമറിഞ്ഞു.
കേഡലിനെതിരായ തെളിവായി പൊലീസിന് ലഭിച്ചത് ഇവയൊക്കെ.
Stanleys Carpenters axe എന്ന മഴു ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ
കേഡൽ തന്റെ ഫ്ളിപ്കാർട്ട് അകൗണ്ടിൽ നിന്നും ഓർഡർ ചെയ്തതായിരുന്നു ഇത്
പ്രതിയുടെ ലാപ്പിൽ നിന്നും Zoombie go boom എന്ന പിന്നിൽ നിന്ന് മഴു കൊണ്ട് വെട്ടുന്ന ദൃശ്യങ്ങൾ ശേഖരിച്ചു
പ്രതിയുടെ വസ്ത്രങ്ങളിലെ കൊല്ലപ്പെട്ടവരുടെ രക്തത്തിന്റെ അംശം
കൊലപാതക ദിവസം പ്രതി വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന മൊഴി
ബന്ധുക്കൾ തമിഴ്‌നാട്ടിൽ പോയെന്നു കള്ളം പറഞ്ഞുവെന്ന മൊഴി
സംഭവ ബഹുലമായിരുന്നു നന്തൻകോട് കൂട്ടകൊലപാതകത്തിന്റെ അന്വേഷണവും കേസിന്റെ വിചാരണയും.ഇതിനോടകം പല സിനിമകൾക്കും ആധാരമായി കേഡൽ ജിൻസൺ രാജ.
സ്വന്തം മാതാപിതാക്കളെ ഉൾപ്പടെ കൈവിറയ്ക്കാതെ കൊലപ്പെടുത്തിയ ക്രൂരതയ്ക്ക്
എന്ത് ശിക്ഷ ലഭിക്കുമെന്ന ആകാംക്ഷയിലാണ് നാട്.