നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്,വിദ്യാർത്ഥിയെ പോലീസ് വിട്ടയച്ചു,യഥാർത്ഥ പ്രതി അറസ്റ്റിൽ

237
Advertisement

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷ എഴുതാൻ എത്തിയ സംഭവത്തിൽ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് വിട്ടയച്ചു.. കേസിലെ യഥാർത്ഥ പ്രതി അറസ്റ്റിൽ ആയതോടെയാണ് വിദ്യാർഥിയെ വിട്ടയച്ചത്. നെയ്യാറ്റിൻകര അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയാണ് അറസ്റ്റിലായത്…

ഏറെ വിവാദമായ നീറ്റ് ഹാൾടിക്കറ്റ് ക്രമക്കേടിൽ മണിക്കൂറുകൾക്കുള്ളിലാണ് യഥാർത്ഥ പ്രതിയിലേക്ക് പോലീസ് എത്തിയത്. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ ഗ്രീഷ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്തു…പത്തനംതിട്ടയിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷക്കു രജിസ്റ്റർ ചെയ്യാൻ തന്നെ ചുമതലപ്പെടുത്തി.പണവും നൽകി. എന്നാൽ അപേക്ഷ സമർപ്പിക്കാൻ മറന്നുപോയെന്നും പിന്നീട് കൃത്രിമ ഹാൾടിക്കറ്റ് നിർമ്മിച്ചു നൽകിയെന്നും ആണ് ഗ്രീഷ്മയുടെ മൊഴി..ഹാൾടിക്കറ്റിൽ കൃത്രിമം കാട്ടിയെങ്കിലും ഗ്രീഷ്മയ്ക്ക് ബാർകോഡും സാക്ഷിപത്രവും തിരുത്താനായില്ല.. ഹാൾടിക്കറ്റിലെ മറ്റ് എല്ലാ സ്ഥലത്തും മാറ്റം വരുത്തി.. അക്ഷയ സെന്ററിലെ തെളിവുകൾ പൂർത്തിയാക്കി പത്തനംതിട്ടയിൽ എത്തിച്ച ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.. ഇതിനുശേഷമാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെ വിട്ടയച്ചത്.. വെറ്റിനറി ഡോക്ടർ ആകണമെന്ന ആഗ്രഹത്തിൽ നീറ്റ് പരിശീലനം പൂർത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാർത്ഥിയാണ് ഗ്രീഷ്മ ചതിച്ചത്

ഗ്രീഷ്മക്ക് പണം നൽകി വിശ്വസിച്ച് ഏൽപ്പിച്ചു.. എന്നാൽ വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയ വഞ്ചിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വിദ്യാർത്ഥിയുടെ അമ്മ

ഇരുപതുകാരനായ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.. അറസ്റ്റ് രേഖപ്പെടുത്തിയ ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കി..

Advertisement