വിദേശജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ കാർത്തിക പ്രദീപിന് കൂടുതൽ പേരുടെ സഹായം ലഭിച്ചെന്ന് പൊലീസ് നിഗമനം

Advertisement

വിദേശജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി’ ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാർത്തിക പ്രദീപിന് കൂടുതൽ പേരുടെ സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം. തട്ടിയെടുത്ത കോടികൾ ബെനാമി നിക്ഷേപങ്ങളാക്കി മാറ്റി. കാർത്തികയെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനാണ് നിലവിലെ പൊലീസ്  നീക്കം.
അതേസമയത്ത് കാർത്തിക പ്രദീപിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ മാത്രം ഏഴ് കേസുകളാണ് റജിസ്റ്റർ ചെയ്തത്. കോടികളുടെ തട്ടിപ്പ് നടത്തിയത് കാർത്തിക തന്നെ തുറന്ന് സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പും ഉദ്യോഗാർഥികൾ പുറത്തുവിട്ടു. തനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ എന്നും അത് തന്റെ മിടുക്കാണെന്നും കാർത്തിക ഓഡിയോയിൽ പറയുന്നു. കാർത്തികയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് സെൻട്രൽ പൊലീസിന്റെ നീക്കം.

Advertisement