തിരുവനന്തപുരം. വേളാങ്കണ്ണിയിലേക്ക് യാത്ര പോയ നാല് സുഹൃത്തുക്കൾ തമിഴ്നാട്ടിൽ അപകടത്തിൽ മരിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശികളാണ് മരിച്ചത്. ടൂറിസ്റ്റ് വാൻ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
തിരുവാരൂർ ജില്ലയിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള പ്രദേശത്താണ് അപകടം. രാവിലെ 6 മണിയോടെയാണ് സംഭവം.
നാഗൈയിൽ നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു സർക്കാർ ബസ്. ഏഴ് പേരായിരുന്നു ടൂറിസ്റ്റ് വാനിൽ ഉണ്ടായിരുന്നത്. എതിർദിശയിൽ നിന്നും വന്ന ബസ് വാനിൽ ഇടിച്ചാണ് അപകടം. നാലുപേർ തൽക്ഷണം മരിച്ചു. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ച നാലുപേർ. റജീനസ്,സാബി, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശികളാണ്. സുഹൃത്തുക്കളായ ഇവർ ഇന്ന് പുലർച്ചെയാണ് വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്ര പോയത്. മൃതദേഹം ഉടൻ കേരളത്തിലെത്തിക്കും.