കോഴിക്കോട്.പേ വിഷബാധയേറ്റു മരിച്ച അഞ്ചര വയസ്സുകാരി സിയയെ ചികിത്സിക്കുന്നതിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചതായി കുടുംബത്തിൻറെ പരാതി. ആദ്യം ആശുപത്രിയിലെത്തിയപ്പോൾ ആഴത്തിലുള്ള മുറിവിൽ സ്റ്റിച്ച് പോലും ഇടാതെ വീട്ടിലേക്ക് വിട്ടു വെന്ന് സിഎയുടെ പിതാവ് സൽമാൻ ഫാരിസ് പറഞ്ഞു. കുഞ്ഞു മരിച്ച സമയത്ത് ന്യായീകരിച്ചു വാർത്താസമ്മേളനം നടത്താനാണ് മെഡിക്കൽ കോളേജിലെ ഡോക്ടേഴ്സ് ശ്രമിച്ചതെന്ന് ബന്ധുക്കളും ആരോപിച്ചു.
മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ അഞ്ചര വയസ്സുകാരി സിയ പേവിഷബാധയേറ്റ് മരിക്കുകയായിരുന്നു. കടിയേറ്റ ഉടൻ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളിൽ കുടുംബത്തിന് വീഴ്ച സംഭവിച്ചു വെന്ന രീതിയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വാദങ്ങളെ പൂർണമായും തള്ളുകയാണ് പിതാവ് സൽമാൻ ഫാരിസ് . കടിയേറ്റ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രത്യേകഡോക്ടർമാർ ഇല്ല എന്നാണ് അറിയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനും പറഞ്ഞു. മെഡിക്കൽ കോളേജിൽ അരമണിക്കൂർ കാത്തു നിന്നു. ആദ്യ വാക്സിനെടുത്ത് തലയുടെ മുറിവിൽ ഒന്നും ചെയ്യാതെയാണ് അവർ വീട്ടിലേക്ക് വിട്ടത്. രണ്ടുദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു – പിന്നീടാണ് പത്തിലേറെ സ്റ്റിച്ച് ഇട്ടത്