രക്തം പുരണ്ടമണ്ണില്‍ ടിപിക്ക് സ്മാരകം

218
Advertisement

വള്ളിക്കാട്.ടി.പി ചന്ദ്രശേഖരൻ്റെ ഓർമ്മകളുമായി ടി.പി രക്തസാക്ഷി സ്ക്വയർ .രാഷ്ട്രീയാന്ധതയുടെ കൊടുംഭീകരര്‍ ഉയര്‍ത്തി വീശിയ ആയുധങ്ങള്‍ക്കുമുന്നില്‍ ടി.പി പിടഞ്ഞു മരിച്ച വള്ളിക്കാടാണ് സ്മാരകം ഉയർന്നത്. ടി.പി അവസാനമായി ഉപയോഗിച്ച ബൈക്ക്, കണ്ണട തുടങ്ങി എല്ലാം ജീവിക്കുന്ന ഓർമ്മകളായി ഇവിടെയുണ്ട്


അൻപത്തിയൊന്നു വെട്ടാൽ ടി.പി ചന്ദ്രശേഖരൻ പിടഞ്ഞു വീണത് 2012, മേയ് 4 രാത്രി 10.10ന് വള്ളിക്കാട്ടെ മണ്ണില്‍ . ആ മണ്ണിൽ തന്നെയാണ് ടി.പി യുടെ ജ്വലിക്കുന്ന ഓർമ്മകളായി സ്മാരകം പണിതത്. ടി.പി അവസാന നിമിഷം സഞ്ചരിച്ച ബൈക്ക്, ആക്രമണത്തിനിടെ തെറിച്ചു വീണ കണ്ണട, ബാഗ് , ടി.പി യുടെ രക്തം കലർന്ന മണ്ണ് അങ്ങനെ ജീവിക്കുന്ന ഓർമ്മകളാണ് സ്മാരകം നിറയെ

ആരായിരുന്നു ടി.പി എന്തായിരുന്നു ടി.പി അദ്ദേഹത്തിൻ്റെ ജീവിത യാത്ര ഈ സ്മാരകത്തിൽ എത്തുന്നവർക്ക് അറിയാൻ സ്ക്രീനിൽ ഒരുക്കിയിട്ടുണ്ട് സ്ക്വയറിന് മുന്നിൽ ടി.പി യുടെ പൂർണകായ പ്രതിമയുണ്ട്. ഈ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ കെ.കെ രമയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു
.ടി.പി രക്തസാക്ഷി സ്ക്വയറിൻ്റെ ഉദ്ഘാടനം RMPI ദേശീയ ജനറൽ സെക്രട്ടറി മംഗത്റാംപസ്സ നിർവഹിച്ചു.വള്ളിക്കാട്ടെ ടി.പി യുടെ സ്തൂപം പല തവണ ഇവിടെ തകർക്കപ്പെട്ടതാണ്

Advertisement