തിരുവനന്തപുരം. ശബരിമല റോപ് വേ പദ്ധതിക്ക് കർശന നിബന്ധനകളുമായി വനം വകുപ്പ്.റോപ്
വേ വഴി സന്നിധാനത്തേക്കുളള സാധനസാമഗ്രികൾ കൊണ്ടുപോകാൻ മാത്രമേ അനുവദിക്കൂവെന്നാണ് വനംവകുപ്പിൻെറ
പ്രധാന നിബന്ധന.അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ മനുഷ്യരെ കയറ്റാൻ അനുമതി നൽകു.റോപ് വേ നിലവിൽ വരുന്നതോടെ
സന്നിധാനത്തേക്കുളള ട്രാക്ടർ സർവീസ് നിർത്തലാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പമ്പ ഹിൽടോപ്പിൽ നിന്ന് ശബരിമല സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപം വരെയാണ് നിർദ്ദിഷ്ട റോപ് വേ
പദ്ധതി.പൂർണമായുംവനഭൂമിയിലൂടെ കടന്നുപോകുന്ന റോപ് വേക്ക് വന്യജീവി ബോർഡിൻെറ അനുമതി അനിവാര്യമാണ്.
ദേവസ്വം ബോർഡിൻെറ അപേക്ഷ ലഭിച്ചതിന് പിന്നാലെ വനം വകുപ്പ് റോപ് വേ അനുമതി സംസ്ഥാന വന്യജീവി ബോർഡിൻെറ
പരിഗണനക്ക് വെച്ചിരിക്കുകയാണ്.
വന്യജീവി ബോർഡിൻെറ അനുമതിക്കായി സമർപ്പിച്ചിരിക്കുന്ന കുറിപ്പിലാണ് വനം
വകുപ്പ് റോപ് വേക്ക് അനുമതിക്ക് കർശനനിബന്ധനകൾ വെച്ചിരിക്കുന്നത്. റോപ് വേയിൽ
ഭക്തരെ കൊണ്ടുപോകാൻ അനുവദിക്കില്ല എന്നതാണ് പ്രധാന നിബന്ധന.സന്നിധാനത്തേക്ക്
സാധന സാമഗ്രികൾ കടത്തുന്നതിന് മാത്രമാണ് അനുമതി. അത്യാഹിത സാഹചര്യങ്ങളിലും ദുരന്ത-
വൈദ്യ അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഭക്തരെ റോപ് വേയിൽ കൊണ്ടുപോകാൻ അനുവദിക്കു. റോപ് വേ ഉപയോഗം പകൽ സമയത്ത് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.റോപ് വേ പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനത്തിൻെറ രണ്ട് ശതമാനം ടൈഗർ ഫൌണ്ടേഷന് കൈമാറണം.റോപ് വേ നിലവിൽ
വരുന്നതോടെ നിലവിൽ ഉപയോഗിച്ച് വരുന്ന ട്രാക്ടർ സർവീസ് നിർത്തലാക്കേണ്ടതാണെന്നും
വനം വകുപ്പ് നിബന്ധന വെച്ചിട്ടുണ്ട്.പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്ന ഭൂമി മറ്റ് ആവശ്യങ്ങൾക്ക്
ഉപയോഗിക്കരുത്, നിർമ്മാണത്തിന് വേണ്ടി രാസ വസ്തുക്കൾ ഉപയോഗിച്ചുളള സ്ഫോടനം നടത്തരുത്
തുടങ്ങിയ നിബന്ധനകളുമുണ്ട്.അടുത്ത വന്യജീവി ബോർഡ് റോപ് വേ അനുമതിയിൽ തീരുമാനമെടുക്കും