വാർത്താനോട്ടം
2025 മെയ് 03 ശനി
BREAKING NEWS
?ഗോവയിൽ തിക്കിലും തിരക്കിലും പെട്ട് 7മരണം 50പേർക്ക് പരിക്ക്
?ക്ഷേത്രോത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ട തിരിക്കിലായിരുന്നു സംഭവം
? കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക പടര്‍ന്ന സംഭവം ഇന്ന് 12.30ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.
?അത്യാഹിതവിഭാഗ
ത്തില്‍ ഉണ്ടായിരുന്നവര്‍ അടക്കം 30 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ മെഡിക്കല്‍ കോളജിലെ തന്നെ മറ്റു വാര്‍ഡുകളിലേക്കും മാറ്റി.
? അത്യാഹിതവിഭാഗം പൊലീസ് പൂര്‍ണമായും അടച്ചു.
?മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം ബീച്ച് ആശുപത്രിയിലേക്കു താല്‍ക്കാലികമായി മാറ്റി.
?കേരളീയം?
? കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പുകപടര്‍ന്നതിനെ തുടര്‍ന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചതായി ആരോപണം. വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ച നാല് പേര്‍. എന്നാല്‍ ശ്വാസം കിട്ടാതെ രോഗികള്‍ മരിച്ചെന്ന ആരോപണം തള്ളിയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മൂന്ന് മരണം സംഭവിച്ചത് അപകടമുണ്ടാകുന്നതിന് മുന്‍പാണെന്ന് പറഞ്ഞു. മരിച്ച മൂന്ന് പേരില്‍ ഒരാള്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാള്‍ ക്യാന്‍സര്‍ രോഗിയും മൂന്നാമത്തെയാള്‍ക്ക് കരള്‍ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
? കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് മന്ത്രി വീണാ ജോര്‍ജ്. യുപിഎസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തുമെന്നും സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
? പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണമെന്നും 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം.
? നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് ജില്ലാ കളക്ടര്‍ വിആര്‍ വിനോദ്. ഉദ്യോഗസ്ഥര്‍മാരുടെ പരിശീലനം പൂര്‍ത്തിയായെന്നും പോളിംഗ് ബൂത്തുകളുടെ ക്രമീകരണം പൂര്‍ത്തിയായെന്നും കളകര്‍ പറഞ്ഞു.
? കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
? കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് റിമാന്‍ഡിലായ കൊച്ചി കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൊച്ചി നഗരസഭ മേയര്‍ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ നാലു മാസത്തിനിടെ കൊച്ചി കോര്‍പ്പറേഷനിലെ അഞ്ചാമത്തെ ഉദ്യോഗസ്ഥ അറസ്റ്റാണിത്.
? വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
? വക്കം ഷാഹിന വധക്കേസില്‍ പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും, ജീവപര്യന്തം തടവും, പിഴയും ശിക്ഷ വിധിച്ച് കോടതി. വര്‍ക്കല വെട്ടൂര്‍ സ്വദേശി നസിമുദീനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വക്കം സ്വദേശി ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും, ഷാഹിനയുടെ മരുമകള്‍ ജസിയയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.
?? ദേശീയം ??
? തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. മധുരൈയില്‍ നിന്നാണ് പ്രതി രാജേഷ് ഖന്ന പിടിയിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
? ബിഹാറില്‍ ഓര്‍ക്കസ്ട്ര നര്‍ത്തകിയെ ഭര്‍ത്താവിന്റ മുന്നിലിട്ട് ക്രൂര ബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഭര്‍ത്താവിനൊപ്പം ശങ്കര്‍പൂര്‍ ദിയാരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നര്‍ത്തകിയെയാണ് മൂന്ന് പേര്‍ തോക്കിന്‍ മുനയില്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.
? തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകളുടെ ശ്രമം. ഈ ഹാക്കിംഗ് ശ്രമങ്ങള്‍ ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ വേഗത്തില്‍ കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്തു.
? പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എന്‍ഐഎ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ഐഎ.
? അയോധ്യ-ഫൈബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥില്‍ കടുത്ത നിയന്ത്രണങ്ങളുമായി അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കി.
?പാക്കിസ്ഥാനിലേ
ക്കുള്ള നാടുകടത്തലിനെതിരെ ഒരു കുടുംബത്തിലെ 6 പേര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ 6 അംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
? പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായതോടെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി പാക് അധീന കശ്മീരിലെ ഭരണകൂടം. ഇന്ത്യയുടെ ആക്രമണം ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവരോട് ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചുവെക്കാന്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ചൗധരി അന്‍വറുള്‍ ഹഖ് നിര്‍ദേശിച്ചു.
?? അന്തർദേശീയം ??
? ഭീകരവാദ ഗ്രൂപ്പുകളുമായുള്ള പാകിസ്ഥാന്റെ മുന്‍കാല ബന്ധം അംഗീകരിച്ച് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ. രാജ്യത്തിന് ബുദ്ധിമുട്ടുള്ള ഒരു ചരിത്രമുണ്ടെങ്കിലും, അതിനുശേഷം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായി മുന്നോട്ട് പോയെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
? അടുത്ത മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നോടിയായി സിസ്റ്റീന്‍ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകള്‍ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് മെയ് 7ന് തുടക്കമാവും.
? ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
? ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
? അടുത്ത വര്‍ഷത്തേക്കുള്ള അമേരിക്കന്‍ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 163 ബില്യണ്‍ ഡോളറിന്റെ ചിലവ് നിര്‍ത്തലാക്കുമെന്ന് വ്യക്തമാക്കി. അമേരിക്കന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍ മേഖലകള്‍ക്ക് ഇത് ബാധകമാകും. അതേസമയം പ്രതിരോധ വകുപ്പിന്റെ ബജറ്റ് 13 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഒരു ട്രില്യന്‍ ഡോളര്‍ ആക്കാനും പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.
? കായികം ?
? ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 38 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 38 പന്തില്‍ 76 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 37 പന്തില്‍ 64 റണ്‍സെടുത്ത ജോസ് ബട്ലറുടേയും 23 പന്തില്‍ 48 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും മികവില്‍ 6 വിക്കറ്റില്‍ 224 റണ്‍സെടുത്തു.





