യാത്രക്കാര്‍ക്കുള്ള ചട്ടങ്ങള്‍ പരിഷ്കരിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുക്കിയ ചട്ടപ്രകാരം വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് റിസര്‍വ്ഡ് കോച്ചുകളില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. പകരം ജനറല്‍ കോച്ചുകളില്‍ സഞ്ചരിക്കണം. റിസര്‍വ്ഡ് കോച്ചുകള്‍ കണ്‍ഫേം ആയ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ക്കാണെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. സ്ലീപ്പര്‍, എസി കോച്ചുകളിലാണ് യാത്ര വിലക്കിയത്.
കൗണ്ടറുകളില്‍ നിന്ന് നേരിട്ടെടുത്ത ടിക്കറ്റുകള്‍ക്കും പുതുക്കിയ ചട്ടം ബാധകമാണ്. മുന്‍പ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടെടുത്ത ടിക്കറ്റുകള്‍ കണ്‍ഫേം ആയില്ലെങ്കിലും റിസര്‍വ്ഡ് കോച്ചുകളില്‍ യാത്ര അനുവദിച്ചിരുന്നു. അതേസമയം ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ചാര്‍ട്ട് തയ്യാറാകുമ്പോഴേക്കും സ്വയം ക്യാന്‍സല്‍ ആവുകയും പണം മൂന്ന് ദിവസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നതിനാല്‍ യാത്ര അനുവദിച്ചിരുന്നില്ല. പുതുക്കിയ ചട്ടം മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
റിസര്‍വ്ഡ് കോച്ചുകളില്‍ അനധികൃത യാത്ര ഒഴിവാക്കുന്നതിനായാണ് പുതിയ ചട്ടം കൊണ്ടുവന്നതെന്ന് ഐആര്‍സിടിസി വ്യക്തമാക്കുന്നു. ചട്ടം ലംഘിച്ച് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പറില്‍ യാത്ര ചെയ്താല്‍ 250 രൂപ വരെയും എസി കോച്ചില്‍ യാത്ര ചെയ്താല്‍ 440 രൂപ വരെയും പിഴ ഈടാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പിഴയ്ക്ക് പുറമെ യാത്ര പുറപ്പെട്ട സ്ഥലം മുതല്‍ അടുത്ത സ്റ്റേഷന്‍ വരെയുള്ള ടിക്കറ്റിന്‍റെ തുകയും ഈടാക്കും. ചട്ടം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ടിക്കറ്റ് എക്സാമിനര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments are closed.
ആദ്യം കുറച്ചു നല്ല ഗുണ നിലവാരം ഉള്ള കോച്ചും ട്രൈനുകളുടെയും എണ്ണം കൂട്ടാൻ ഉള്ള കാര്യം ചെയ്യൂ… തൊലിഞ്ഞ ഒരു ഇന്ത്യൻ റെയിൽവേ. കുറേ നാളുകൾക്കു ശേഷം ഒരു യാത്ര ചെയ്തു അത്രയും വെറുത്തു പോയി ട്രെയിൻ യാത്ര
നല്ല കോച്ചിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുന്ന നോർത്ത് വെസ്റ്റ് ൽ പോണം…അവിടെ ഓടി പഴകി കഴിയുമ്പോൾ ആണ് അതു സൗത്ത് ലേക്ക് ഓടൻ വിടുക. നമുക്ക് ഭാഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത ബ്ബ് ബ്ബ അടിക്കുന്ന കുറേ എംപി മാർ ഉണ്ട്.
Very good decision; but it is applicable only to Kerala State and remaining states can use the reserved compartments even for ticketless travellers. Great Indian Railway Gosaayis!
ഇന്ത്യയിൽ കേരളകാർ ആണ് ട്രെയിൻ യാത്രയിൽ ടിക്കറ്റ് എടുത്തു, മാന്യമായി യാത്ര ചെയ്യുന്നവരിൽ മുൻപന്തിയിൽ.
റെയിൽവേയുടെ അനാസ്ഥ.
എന്നാൽ അതുപ്രകാരം ഒരു മുൻഗണന യും കേരളത്തിന് റെയിൽവേ നൽകുന്നില്ല. മാത്രമല്ല എപ്പോഴും അവഗണന മാത്രമാണ്.
കേരളത്തിൽ നിന്നും ചെന്നൈക്ക് ഇപ്പോഴും 4 വണ്ടികൾ തന്നെ… 2മാസം മുമ്പ് തന്നെ റിസർവേഷൻ ടിക്കറ്റ് മുഴുവൻ വിറ്റു പോകുന്നു.. ജനറൽ കമ്പാർട്ട് യാത്ര ഒരു വാഗൻ ട്രാജടി ആണ്.. കഷ്ട്ടം
കാര്യങ്ങളൊക്കെ കൊള്ളാം… പുതിയ നിയമങ്ങൾ…
ഒരു അത്യാവശ്യമുണ്ട്… 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള പിൻവലിച്ചു ഇളവ് ഉടൻ നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നു… ഈ മുതിർന്ന പൗരന്മാരോടുള്ള അവഗണന അവസാനിപ്പിക്കണം… ഇത്രയും വർഷവും തുടർന്നും നികുതി അടക്കുന്നവരാണ് അവർ എന്ന് എങ്കിലും മനസ്സിലാക്കി അവഗണന ഒഴിവാക്കണം…. 60 കഴിഞ്ഞ എല്ലാ പൗരന്മാർക്കും തുല്യ പെൻഷൻ മിനിമം ₹പതിനായിരം അനുവദിക്കുക… ജീവിതത്തിന്റെ ഉത്തരാർത്ഥത്തിലെങ്കിലും അവർ അല്പം സന്തോഷത്തോടെ ജീവിച്ചു മരിക്കട്ടെ…. Jai jai Oop (ONE INDIA ONE PENSION) OIOP…
വെയിറ്റ് ലിസ്റ്റ് ടിക്കറ്റ് പിഴ അടച്ചു യാത്ര ചെയ്യാൻ തയ്യാറായി. കിട്ടിയതോ വെയ്റ്റിങ് ലിസ്റ്റിലുള്ള സീറ്റു തന്നെ ഒഴിഞ്ഞു കിടക്കുന്നു. ഡബിൾ ക്യാഷ് ഈടാക്കുന്ന റെയിൽവേ സിസ്റ്റം ഇനിയും പുതിയ നിയമം കൊണ്ടുവരുന്നതിൽ അധിശയം വേണ്ട.
ഈ പറഞ്ഞ നിയമം കേരളത്തിന് വേണ്ടി മാത്രം.. ലോകത്തു എന്തൊക്കെ നിയമങ്ങൾ ഉണ്ടോ അതെല്ലാം കേരളത്തിൽ നടപ്പാക്കും. ഈ നിയമം നോർത്ത് ഇന്ത്യയിലോ നോർത്ത് ഈസ്റ്റ് ഇന്ത്യ യിലോ നടപ്പാക്കി കാണിക്കുമോ.. റെയിൽവേ മിനിസ്റ്റർ മറുപടി തരണം.. ഉദാ.. നമ്മുടെ ആലപ്പുഴ ബോക്കാരോ ധന്ബാദ് ട്രെയിനിൽ ഒന്ന് യാത്ര ചെയ്യണം സ്ലീപ്പർ ക്ലാസ്സിൽ 72 സീറ്റിൽ കുറഞ്ഞത്, 350 യാത്രക്കാരെ കാണാം ബാത്‌റൂമിൽ പോലും. പോകാൻ പറ്റില്ല. നമ്മുടെ സീറ്റിൽ റിസർവേഷൻ ഇല്ലാത്തവരും വെയ്റ്റിംഗ് ലിസ്റ്റ് ആയവരും ഒക്കെ വന്നിരിക്കും…. ഒന്നും മിണ്ടാൻ പറ്റില്ല… കോയമ്പത്തൂർ മുതൽ ഈ ട്രെയിനിന്റെ അവസ്ഥ ആണിത്.. ഇനി, 3 ac യിൽ എല്ലാ വാതിലിന്റെയും ടോയ്‌ലെറ്സ് ന്റെ യും സൈഡിൽ ടിക്കറ്റ് ഇല്ലാത്തവരോ അല്ലെങ്കിൽ ജനറൽ ടിക്കറ്റ് കാരോ ആയിരിക്കും.. രാത്രിയിൽ ഇവരെല്ലാം നേരെ കൊച്ചിൻറെ ഉള്ളിൽ വന്ന് വഴിയിലും സീറ്റിന്റെ ഇടയിലും ഒക്കെ കിടക്കും… ഒരു ചെക്കിങ്ങും ഇല്ല… TC ye കാണാൻ 1 ac യിൽ പോയി നോക്കണം അവിടെ ഏതെങ്കിലും കാലി കൂപ്പയിൽ ഉണ്ടാവും.. കംപ്ലയിന്റ് പറഞ്ഞിട്ടും കാര്യമില്ല….