തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ കേരളത്തിൻ്റെ മറ്റൊരു സംഭാവന, കേരളം തങ്കലിപികളാൽ ആലേഖനം ചെയ്ത
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
തുറമുഖ വകുപ്പ് മന്ത്രി വി.എൻവാസൻ സ്വാഗതം ആശംസിച്ച പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.
അനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് മലയാളത്തിൽ പറത്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. വികസിത ഭാരത് സങ്കല്പത്തിൻ്റെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകൾക്ക് വിഴിഞ്ഞത്തേക്ക് വരാൻ കഴിയും. ഇതിലൂടെ പുതിയ സാമ്പത്തീക സുസ്ഥിരത കെട്ടിപ്പടുക്കാൻ കഴിയും. അടിസ്ഥാന സൗകര്യ വികസന രംഗത്തും വ്യാപാര മേഘലയിലും വികസനം ഉണ്ടാകുമ്പോഴാണ് നാട് പുരോഗതി പ്രാപിക്കുന്നത്. കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ ഉൾപ്പെടെ കേരളത്തിൻ്റെ നിരവധി വികസന പദ്ധതികൾക്കു് കേന്ദ്രം മുന്തിയ പരിഗണന നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ജി ആർ അനിൽ, വി.ശിവൻകുട്ടി, എം പിമാരായ ശശി തരൂര്‍ ,അടൂർ പ്രകാശ്, എ എ റഹിം, ജോൺ ബ്രിട്ടാസ്,എം വിൻസെൻ്റ് എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, കരൺ അദാനി, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവര്‍ വേദിയിൽ സന്നിഹിതരായിരുന്നു.
ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള കൂറ്റന്‍ കപ്പലാണ് കമ്മീഷനിങ്ങിന്‍റെ ഭാഗമായി ഇന്ന് വിഴിഞ്ഞത്തെത്തിയത്. 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള എം എസ് സി സെലിസ്റ്റിനോ മെരിക്ക എന്ന വമ്പന്‍ കപ്പല്‍ കമ്മീഷനിങ് സമയം ബെര്‍ത്ത് ചെയ്തത്. രാജ്ഭവനില്‍ താമസിച്ചിരുന്ന പ്രധാനമന്ത്രി രാവിലെ 10.15ന് ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തി. പോര്‍ട്ട് ഓപ്പറേഷന്‍ സെന്‍ററും ബെര്‍ത്തും നടന്ന് കണ്ട ശേഷമാണ് പ്രധാനമന്ത്രി കമ്മീഷനിങ് ചടങ്ങ് നടക്കുന്ന വേദിയിലെത്തിയത്.