വാർത്താനോട്ടം

329
Advertisement


2025 മെയ് 02 വെള്ളി



BREAKING NEWS


?കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷട്ര തുറുമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും.


?ദില്ലി ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ്  26 കാരിയായ അമ്മയും മൂന്ന് മക്കളും മരിച്ചു.


?റാപ്പർ വേടനെതിരായ കേസിൻ്റ കാര്യങ്ങൾ കൂടിയാലോചിക്കാൻ തിങ്കളാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേരും.


?ഭീകരർ തെക്കൻ കാശ്മീരിലെന്ന് എൻ ഐ എ.അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
പാക് പോസ്റ്റ് കളിൽ നിന്ന് വെടിവെയ്പ്പ്


?തിരിച്ചടി ഭയന്ന് പാക് ഭീകരൻ ഹാഫിസ് സെയ്ദിനെ
ഐ എസ് ഐ പാക് രഹസ്യ താവളത്തിലേക്ക് മാറ്റി

?ഭീകരർ എത്തിയത് കോകർനാഗ് വന മേഘലയിൽ നിന്ന്. ഭീകരർ മറ്റ് ടൂറിസ്റ്റ് മേഘലകളും ലക്ഷ്യം വെച്ചു.

? ഭീകരർ ഉപയോഗിച്ച ചൈനീസ് നിർമ്മിത സാറ്റ്ലൈറ്റ് ഫോണുകൾ കണ്ടെത്തി.

?തെക്ക് വടക്ക് വ്യോമ പാതകൾ അടച്ച് പാകിസ്ഥാൻ.




?പ്രമുഖ സീരിയൽ താരം വിഷ്ണു പ്രസാദ് നിര്യാതനായി



?കേരളീയം?


?കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ്.







? ആശാ സമരത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു.

?  കൈക്കൂലി കേസില്‍ പിടിയിലായ കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥ സ്വപ്ന, സുപ്രധാന ചുമതല നേടിയത് മേലധികാരികളുടെ പ്രിയം നേടിയതിലൂടെ.സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കോര്‍പ്പറേഷന്‍ പരിധിയില്‍ ഇവര്‍ നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു.



?  ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.



?  വോട്ടര്‍ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതല്‍ സുഗമമാക്കാനുമുള്ള  പുതിയ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നു. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അവതരിപ്പിച്ച കാര്യങ്ങള്‍ക്കനുസൃതമായാണ് ഈ നടപടി.

? കോട്ടയം അയര്‍ക്കുന്നത്ത് പെണ്‍മക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും 14 ദിവസം റിമാന്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശിയുമായ ജിമ്മിയും അച്ഛന്‍ ജോസഫുമാണ് റിമാന്‍ഡിലായത്. ഇന്നലെയാണ് രണ്ട് പേരെയും ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.



?  കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്.


?  കൊട്ടാരക്കര ചിരട്ടക്കോണത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയില്‍ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്.



?കോഴിക്കോട് വെസ്റ്റ് ബംഗാള്‍ സ്വദേശിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാന്‍ അലി എന്നയാളുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.

?  കൊച്ചി വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആര്‍ട്ടിക് ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.

??    ദേശീയം   ??


?  പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തില്‍ വ്യക്തതയായി. ആറ് ഭീകരരെയാണ് ഇന്ത്യ തെരയുന്നത്. ഇതില്‍ നാല് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്. മറ്റു രണ്ടുപേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഈ ആറു ഭീകരര്‍ക്കായാണ് അനന്തനാഗ് മേഖലയില്‍ പരിശോധന നടത്തുന്നത്. ഇവര്‍ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരിച്ചിലാണ് നടക്കുന്നത്.


?  പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

?  തിരിച്ചടി ഭയന്ന്  കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന് വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന.


?അതേസമയം, വാഗാ അതിര്‍ത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തര്‍ക്കം. പാക് പൗരന്‍മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍ വാഗ അതിര്‍ത്തി അടച്ചു. അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാന്‍ പൗരന്‍മാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും.


?  മംഗളൂരു നഗരത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദള്‍ നേതാവായിരുന്ന സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്.

?  പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. കശ്മീരികള്‍ മികച്ച രീതിയില്‍ ജീവിക്കുന്നത് പാകിസ്ഥാന് ഇഷ്ടമല്ലെന്നും ഈ ആക്രമണം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എത്രത്തോളം തിരിച്ചടിയാകുമെന്ന് അവര്‍ പരിഗണിച്ചില്ലെന്നും ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു.


? പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വീണ്ടും വിളിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ആഗോള ഭീകവാദത്തിന്റെ കേന്ദ്രമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.


??   അന്തർദേശീയം   ??





?  തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഹാഫിസ് സെയ്ദ്.


?  അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി അമേരിക്കന്‍ പ്രസിഡണ്ട്  ഡൊണാള്‍ഡ് ട്രംപ്. വാള്‍ട്സിന് പകരം സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ താല്‍കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ യുഎന്‍ അംബാസ്സഡറാക്കിയാണ് വാള്‍ട്സിന് പകര ചുമതല നല്‍കിയിരിക്കുന്നത്.




      ?  കായികം  ?

?  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.


?ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 61 റണ്‍സെടുത്ത റയാന്‍ റിക്കല്‍ട്ടന്റേയും 53 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 48 റണ്‍സ് വീതമെടുത്ത സൂര്യകുമാര്‍ യാദവിന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും മികവില്‍ 2 വിക്കറ്റ് മത്രം നഷ്ടപ്പെടുത്തി 217 റണ്‍സെടുത്തു.

Advertisement