ജീവിക്കാൻ ശമ്പളം തികയാത്ത 3 സർക്കാർ ഉദ്യോഗസ്ഥരെ ഓടിച്ചും വളഞ്ഞും പിടി കൂടി

1276
Advertisement


തൃശ്ശൂർ. കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വിജിലൻസിന്റെ പിടിയിൽ. തൃശ്ശൂർ ആർട്ടി ഓയിലെ എംവിഐ മാരായ അനീഷ്,  കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടികൂടി. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയേയാണ് വിജിലൻസ് ഓടിച്ചിട്ട് പിടികൂടിയത്.

ഡ്രൈവിംഗ് സ്കൂൾ അധികൃതരിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഡ്രൈവിംഗ് സ്കൂൾ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് MVI ഉദ്യോഗസ്ഥർ പിടിയിലായത്.  അനീഷിൽ നിന്നും കണക്കിൽ പെടാത്ത മുപ്പതിനായിരം രൂപയും കൃഷ്ണകുമാറിൽ നിന്നും കണക്കിൽ പെടാത്ത 42,000 രൂപയും പിടികൂടി
തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയാണ് ഇരുവരും പിടിയിൽ ആയത്. ഡ്രൈവിംഗ് സ്കൂൾ ഉടമയിൽ നിന്നും 7000 രൂപയും വിജിലൻസ് കണ്ടെടുത്തു. അതിനിടെ കൊച്ചിൻ കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ കൈക്കൂലി വാങ്ങുന്നതിനിടെ ഓടിച്ചിട്ട് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടി.

കുട്ടികളുമായാണ് ഇവർ കൈക്കൂലി വാങ്ങാൻ എത്തിയത്. പൊന്നുരുന്നിയിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന് അനുമതി നൽകാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.

Advertisement