ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സൗമ്യയും ചോദ്യംചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് സംഘത്തിന് മുന്‍പാകെയാണ് ഇവർ ഹാജരായത്. മൂന്നുപേരുമെത്തിയത് അഭിഭാഷകര്‍ക്കൊപ്പമാണ്. തസ്‍ലീമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ഷൈന്‍ ടോം ചാക്കോ ചോദ്യംചെയ്യലിന് എത്തിയത് ബെംഗളൂരുവില്‍ നിന്നാണ്. അവിടെ ലഹരിവിമുക്ത ചികില്‍സയ്ക്ക് വിധേയനാവുകയാണെന്ന് ഷൈന്‍ പറഞ്ഞു.
അഞ്ചുപേരുടെ പേരാണ് പ്രതി തസ്‌ലീമ പറഞ്ഞതെന്ന് എക്സൈസ് സി.ഐ.മഹേഷ്. അതില്‍ മൂന്നുപേരെയാണ് ഇന്ന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മുൻ റിയാലിറ്റി താരമായ ജിന്റോയെ നാളെ ചോദ്യം ചെയ്യും.