പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

31
Advertisement

കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.

നെടുമ്പാശേരിയിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും നോർക്ക ആംബുലൻസ് സർവീസ് മുഖേനയാണ് മൃതദേഹം ആശിപത്രിയിൽ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ 7 മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കും. 9.30ന് മങ്ങാട്ട് റോഡിലെ വീട്ടിൽ എത്തിക്കും. ചടങ്ങുകൾക്ക് ശേഷം 11.30ന് ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്ക്കാരം നടക്കും. 

ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (65)ആണ് ഇന്നലെയുണ്ടയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ ഷീലയ്ക്കും മകൾ ആരതിക്കും അവരുടെ രണ്ട് കുട്ടികൾക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്. കുതിരപ്പുറത്തു സവാരി ചെയ്യുന്നതിനിടെയാണ് രാമചന്ദ്രന് വെടിയേറ്റത്. 

കൊച്ചിയിൽ നാലു വർഷം മുൻപാണ് രാമചന്ദ്രൻ കുടുംബവുമായി താമസിക്കാൻ എത്തിയത്. അതിനു മുൻപ് നിരവധി വർഷങ്ങളോളം യുഎഇയിൽ ജോലി ചെയ്യുകയായിരുന്നു. അതേസമയം, സൈന്യവും കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളും ജമ്മു കശ്മീർ പൊലീസും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. 

Advertisement