തിരുവനന്തപുരം.സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറി എ.ജയതിലക് കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ.ജയതിലക്.ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് വഴിയൊരുങ്ങിയത്.
1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ.ജയതിലക്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മിൽ നിന്ന് പിജി സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കി.സിവിൽ സർവീസ് കരിയർ തുടങ്ങിയത് മാനന്തവാടി സബ് കളക്ടറായി. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോൾ സ്പൈസസ് ബോർഡിന്റെയും മറൈൻ എക്സ്പോർട്ട് ബോർഡിന്റെയും ചുമതല വഹിച്ചു. നിലവിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായ ജയതിലകിന് നികുതി വകുപ്പിന്റെ ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലയുണ്ട്. ഇവിടെ നിന്നാണ് ശാരദാ മുരളീധരന്റെ പിൻഗാമിയായി ചീഫ് സെക്രട്ടറി പദത്തിലേക്ക് ജയതിലകെത്തുന്നത്. നിലവിൽ സംസ്ഥാനത്തെ IAS പോരിൽ എൻ.പ്രശാന്ത് പരസ്യമായി
പോർമുഖം തുറന്നത് എ.ജയതിലകുമായിട്ടാണ്. എ. ജയതലകിനെതിരെ വ്യക്തിപരമായി പോലും വലിയ വിമർശനം എൻ.പ്രശാന്ത് ഉയർത്തിയിട്ടുണ്ട്. ജയതിലക് ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് എൻ.പ്രശാന്തിന് സർവീസിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്.ജയതിലക് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായി മാറുമ്പോൾ IAS തലപ്പത്തെ പോരിൽ ആകാംക്ഷയേറും.