സിവില്‍ സര്‍വീസ് പരീക്ഷാഫലം; ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍

947
Advertisement

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്. ഉത്തര്‍പ്രദേശ് സ്വദേശിനി ശക്തി ദുബെ ഒന്നാം റാങ്ക് നേടി. ഹര്‍ഷിത ഗോയല്‍, ഡോംഗ്രെ അര്‍ചിത് പരാഗ് എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാര്‍. ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മാളവിക ജി നായര്‍ (45ാം റാങ്ക്), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദര്‍ശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ട മലയാളികള്‍. മലപ്പുറം സ്വദേശി മാളവിക മൂന്നാം തവണയാണ് സിവില്‍ സര്‍വീസ് ലിസ്റ്റില്‍ വരുന്നത്. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു മെയിന്‍സ് പരീക്ഷ. നിലവില്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥയാണ്. ഐ എ എസ് ആഗ്രഹിച്ച് പഠിത്തം തുടരുകയായിരുന്നുവെന്ന് മാളവിക പറഞ്ഞു. മാളവികയുടെ ഭര്‍ത്താവ് ഐപിഎസുകാരനാണ്.നാല്‍പ്പത്തിയേഴാം റാങ്ക് നേടിയ നന്ദന കൊട്ടാരക്കര സ്വദേശിനിയാണ്. രണ്ടാമത്തെ ശ്രമത്തിലാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. ആദ്യ ശ്രമത്തില്‍ പ്രിലിംസ് പാസാകാന്‍ കഴിഞ്ഞില്ലെന്നും കഠിനാദ്ധ്വാനവും അദ്ധ്യാപകരുടെ സഹായവുമാണ് തിളക്കമേറിയ വിജയത്തിന് പിന്നിലെന്ന് നന്ദന പ്രതികരിച്ചു.1009 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു മെയിന്‍ എക്‌സാം നടന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരുന്നു അഭിമുഖം.

Advertisement