കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കിന് പുറമെ, വീട്ടില്‍ നിന്നും മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും കാണാതായെന്ന് കണ്ടെത്തി

Advertisement

കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കിന് പുറമെ, വീട്ടില്‍ നിന്നും മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും കാണാതായെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങല്‍ നാല് സിം കാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഫോണുകളിലും ലഭിച്ചിരുന്നു. കൊലയാളി ദൃശ്യങ്ങള്‍ നശിപ്പിക്കാനായി ഫോണും കൊണ്ടുപോയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തിരുവാതുക്കല്‍ സ്വദേശി വിജയകുമാറും ഭാര്യ മീരയും ആണ് മരിച്ചത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. രണ്ട് പേരെയും കോടാലി ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു. വീട്ടില്‍ മുമ്പ് ജോലിക്ക് ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള കൊലപാതകം എന്നാണ് പൊലീസ് നിഗമനം.
വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഏഴുവര്‍ഷം മുമ്പ് വിജയകുമാറിന്റെ മകന്‍ ഗൗതമിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്.

Advertisement