തൃശൂര്‍. റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മലയാളികളുടെ റിക്രൂട്ട്മെൻറ് : വീണ്ടും തന്നെ യുദ്ധമുഖത്ത് എത്തിക്കാൻ നീക്കം എന്ന് യുദ്ധത്തിൽ പരിക്കേറ്റ മലയാളി യുവാവ്.സർക്കാരുകളോട് വീണ്ടും സഹായം അഭ്യർത്ഥിച്ച് തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ. ജനുവരി 7 ന് ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ജെയിൻ ആശുപത്രിയിൽ കഴിഞ്ഞത് മൂന്നുമാസം
പരിക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാമ്പിലേക്ക് തന്നെ തിരികെ കൊണ്ടുപോകാൻ നീക്കം നടക്കുന്നതായി ജെയിൻ.റഷ്യൻ ആർമിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചെങ്കിലും തന്റെ സമ്മതം കൂടാതെ യുദ്ധമുഖത്തേക്ക് തിരികെ എത്തിക്കാൻ നീക്കം നടക്കുന്നു.മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും ജെയിനിന്റെ ആവശ്യം
ജെയിനൊപ്പം തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ പട്ടാളത്തിലെത്തിയ സഹോദരൻ ബിനിൽ ബാബു യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.ജനുവരി അഞ്ചിനു മരിച്ച ബിനിലിന്റെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല