അഞ്ചുവര്‍ഷം കാത്തിരുന്നു കിട്ടിയ പിഞ്ചോമനയുടെ വിയോഗം, അധികൃതരുടെ അനാസ്ഥയുടെ ഒരു സ്മാരകം കൂടി കടമ്പനാട്ടെ വീട്ടുവളപ്പിൽ ഉയര്‍ന്നു

44
Advertisement

കടമ്പനാട്. കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് വീണ് മരിച്ച നാലു വയസ്സുകാരൻ അഭിറാമിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അഭിരാമിന്റെ ചലനമറ്റ മൃതദേഹം കണ്ട അധ്യാപകരും സഹപാഠികളും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ നൽകാൻ സർക്കാറിന് അപേക്ഷ നൽകിയതായി പൊതുപ്രവര്‍ത്തകര്‍, ഏതു നഷ്ടപരിഹാരത്തിന് നികത്താനാകും അഞ്ചുവര്‍ഷം കാത്തിരുന്നു കിട്ടിയ പിഞ്ചോമനയുടെ വിയോഗം

പൊന്നോമനയുടെ ചലനമറ്റ ശരീരം എത്തിയപ്പോൾ കൂട്ടനിലവിളി മാത്രമായിരുന്നു കടമ്പനാട്ടെ ആ വീട്ടുമുറ്റത്ത്..
കടമ്പനാട് വടക്ക് തോയ്പാട് അഭിരാം ഭവനിൽ അജിയുടേയും ശാരിയുടേയും ഏകമകനായിരുന്നു അഭിരാം..വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് അഭിരാമിന്റെ ജനനം..

കുടുംബത്തെ ചേർത്തുനിർത്തുമെന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊതുപ്രവര്‍ത്തകര്‍. ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ ഉൾപ്പെടെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.. ഉച്ചയോടെ കടമ്പനാട്ടെ വീട്ടുവളപ്പിൽ അധികൃതരുടെ അനാസ്ഥയുടെ ഒരു സ്മാരകം കൂടി ഉയര്‍ന്നു.

Advertisement