ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ വീണ് കടമ്പനാട് സ്വദേശി 4 വയസ്സുകാരൻ മരിച്ച സംഭവം,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

Advertisement

കോന്നി. ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ വീണ് 4 വയസ്സുകാരൻ മരിച്ച സംഭവത്തിൽ നടപടി. പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസ്സുകാരന്‍റെ മരണത്തിൽ കർശന നടപടിയുമായി വനം വകുപ്പ്..
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡിഎഫ്ഒയെ ഉൾപ്പെടെ ഉള്ളവരെ സ്ഥലം മാറ്റും ..സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആണ് പ്രാഥമിക വിലയിരുത്തൽ…. കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് തൂണുകൾ അപകടസ്ഥലത്ത് നിലനിർത്തിയത് അപകടകാരണമായി…
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ കോന്നി ആനക്കൊട്ടിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സംഭവത്തിൽ കടുത്ത നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചത്.
ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി , സുമയ്യ, ഷാജി എന്നിവരെ സസ്പെൻഡ് ചെയ്തു. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റും. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിലേ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി…കോൺക്രീറ്റ് തൂണുകളുടെ സുരക്ഷ ഉറപ്പാക്കിയില്ല. നാലു വയസ്സുകാരൻ ചുറ്റിപിടിച്ചപ്പോൾ തന്നെ തൂണ് ഇളകി വീണതും റിപ്പോർട്ടിൽ പറയുന്നു..
കോന്നി എംഎൽഎ അടക്കം വിഷയത്തിൽ കർശന നടപടി ഉദ്യോഗസ്ഥർക്കെതിരെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് അടൂർ കടമ്പനാട് നിന്നും കുടുംബത്തോടൊപ്പം ആനക്കൊട്ടിൽ സന്ദർശിക്കാൻ എത്തിയ നാലു വയസ്സുകാരൻ അഭിരാം കോൺക്രീറ്റ് തൂണ് വീണ് മരിച്ചത്. ഉപയോഗശൂന്യമായ കോൺക്രീറ്റ് തൂണുകൾ ബലക്ഷയം വന്നശേഷവും എടുത്തു മാറ്റാതെ നിലനിർത്തിയത് ആയിരുന്നു അപകടകാരണം.ആനക്കൊട്ടിൽ നിശ്ചിത ഇടവേളകളിൽ നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം.. ഇത് സംബന്ധിച്ച റിപ്പോർട്ട് കോന്നിയുടെ ചുമതലയുള്ള റാന്നി ഡിഫ്ഒ ദക്ഷിണ മേഖല ചിഫ് ഫോറെസ്റ്റ് കൺസർവേട്ടർ കമൽഹാറിന് കൈമാറി. അതേസമയം
സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ആനക്കൊട്ടിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മരിച്ച കുട്ടിയുടെ സംസ്കാരം നാളെ കടമ്പനാട്ടെ വീട്ട് വളപ്പിൽ നടക്കും